2016, ഡിസംബർ 20, ചൊവ്വാഴ്ച

നിലാവിലെ പ്രണയം


എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള
പ്രണയം അനശ്വരവും സര്‍ഗാത്മകവുമാണെങ്കില്‍
നമ്മുടെ പാദം സ്പര്‍ശിക്കുന്ന മണ്ണ്‍
കോരിത്തരിക്കും നമ്മള്‍ നടക്കുന്ന
വഴിയിലെ പുമരങ്ങള്‍ പൂപൊഴിക്കും
നമ്മെ കാണുംപക്ഷികള്‍ സംഗീതമുതിര്‍ക്കും
ഇളം തെന്നല്‍ നമ്മെ തഴുകും .പകല്‍ നമ്മെ
പുണരുന്ന അരുണകിരണങ്ങള്‍ക്ക്
ചാരുതയേറും, രാത്രിയുടെ യാമങ്ങളില്‍
പൂര്‍ണേന്ദു നമുക്കായി നിലാവ്  പരത്തും
അങ്ങനെ  പ്രകൃതി നമുക്കായി ഒരുങ്ങും
മനോഹരിയായി പുഷ്പിണിയായി-

മരുപ്പച്ച



2016, ഡിസംബർ 19, തിങ്കളാഴ്‌ച

അഭിനയം

കാശില്ലേലും കൗശലമറിയണം
 അറിവില്ലെലും അഭിനയമറിയണം
കനിവില്ലേലും കാമിനിയാകണം
കുട്ടിയില്ലേലും കൂടെ പട്ടിയുണ്ടാവണം
തകര്‍ക്കുന്നങ്ങനെ ന്യൂ ജെനേറെഷന്‍

മരുപ്പച്ച

2016, ഡിസംബർ 18, ഞായറാഴ്‌ച

പ്രണയം

മരുഭൂമിയില്‍
കള്ളിമുള്‍ച്ചെടികള്‍
വളരുന്ന കാലത്തോളം
ആ കള്ളിമുള്‍ച്ചെടികള്‍
പൂക്കുന്നപോലെ
നിന്നോടുള്ള പ്രണയം
 എന്നിലുണ്ടാകും-

മരുപ്പച്ച




2016, ഡിസംബർ 16, വെള്ളിയാഴ്‌ച

രാഷ്ട്രപിതാവ്

അച്ഛനെകൊന്നിട്ട്
അമ്മക്ക് രക്ഷകനെ
തേടുന്നപോലുരുകൂട്ടര്‍
രാഷ്ട്രപിതാവിനെ കൊന്നിട്ട്
ദേശസ്നേഹം കാട്ടുന്നു--

മരുപ്പച്ച

മനിഷത്വം

സാഗര സമ്പര്‍ക്കമേറ്റ
പൂഴിക്ക് പോലുമുപ്പുരസം
മനുഷ്യസാമീപ്യമേറ്റിട്ടും
മനുഷ്യത്വമില്ലാത്ത
മനുജര്‍ ശപിക്കപ്പെട്ടതോ

മരുപ്പച്ച

2016, ഡിസംബർ 13, ചൊവ്വാഴ്ച

സുന്ദരമായ ഹൃദയങ്ങള്‍

                                  സുന്ദരമായ ഹൃദയങ്ങള്‍
                                 ***************************

പച്ചപ്പ്‌ നിറഞ്ഞ കുന്നുകള്‍ എല്ലാമനുഷ്യരേയും ഒരു നിമിഷമെങ്കിലും
എല്ലാം മറന്ന് നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കും അത്ര മനോഹരമാണ്
ആ കാഴ്ച. പച്ചപ്പ്‌ ഉള്ള പ്രദേശങ്ങളില്‍ ജീവന്‍റെ തുടിപ്പുകള്‍ സര്‍വ്വസാധാരണയാണല്ലോ. അതിന് വിപരീതമായി നില കൊള്ളുന്ന
ചില പച്ചപ്പ്‌ ഇല്ലാത്ത കുന്നുകള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ഉയരം കൊണ്ടോ അതിന്‍റെ വലിപ്പം കൊണ്ടോ മാത്രം നമ്മള്‍ നോക്കാറുണ്ട്, സൂര്യന്‍റെ
ചൂടും പിന്നെ മാറി വരുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ എല്ലാം സഹിച്ച്
തന്നെയൊന്നു പുതക്കാന്‍ ഒരു പച്ചപ്പ്‌ പോലും ഇല്ലല്ലോയെന്നോര്‍ത്തു
നില്‍ക്കുന്ന കുന്നുകള്‍------അത്തരം  ചില കുന്നുകളിലായിരിക്കും ദൈവം പല
   വിലപ്പെട്ട അഭ്രപാളികളും രത്നങ്ങളും വൈഡൂര്യവും
 ഒളിപ്പിച്ചിരിക്കുന്നത്, അതുപോലെയാണ് പല മനുഷ്യജന്മങ്ങളും കാഴ്ചക്ക് ഭംഗിയോ,പെട്ടെന്ന്  ആരെയും ആകര്‍ഷിക്കാന്‍ കഴിയാത്തവരും
ജീവിതത്തിലെ എല്ലാ കയ്പേറിയ പ്രശ്നങ്ങളും സഹിച്ച് വേറിട്ട വ്യക്തിത്വമായി പരാതിയോ പരിഭവമോ ഇല്ലാതെ ജീവിച്ചു കടന്നുപോകുന്നവര്‍ അവരുടെ ഹൃദയ മനോഹാരിത എത്രയോ ശ്രേഷ്ഠമാണ്--അത്തരം ജീവിതങ്ങള്‍ അവര്‍ണ്ണനീയമല്ലേ.----

മരുപ്പച്ച



2016, ഡിസംബർ 7, ബുധനാഴ്‌ച

പുതു ക്രിസ്തുമസ്സ്

    പുതു ക്രിസ്തുമസ്സ്
  **********************
ഹൃദയത്തില്‍ ജനിക്കാത്ത
 ക്രിസ്തുവിനായൊരുക്കുന്നു
 പുല്ക്കൂടുകള്‍ ഭൂവില്‍
നിസ്വനായിമന്നില്‍പ്പിറന്നവനായി
 തീര്‍ക്കുന്നു
ആകാശഗോപുരങ്ങള്‍

അകമേതെളിയാത്ത  വിളക്കിനായി
പുറമേദീപം തെളിക്കുന്നവര്‍
വഴികാട്ടിയാകേണ്ട താരാഗണങ്ങള്‍
വഴിതെറ്റിയകലുന്നു തമസ്സിനാലെ

അപരനായ് ക്രൂശിലേറേണ്ടവര്‍
അപരനെ ക്രൂശില്‍ തറച്ചിടുന്നു
മരക്കുരിശ്ശേറി മരിച്ചവനായി
തീര്‍ക്കുന്നു മനുജര്‍ പൊന്‍കുരിശുകള്‍

കാരുണ്യമേറും അമ്മയാലെ
കാനായില്‍ നിറഞ്ഞവീഞ്ഞിനായി
 പുതുലഹരികള്‍ നിറക്കുന്നവര്‍-
മെനയുന്നു പുതുവാക്യങ്ങള്‍

കരുണയില്ലാ കരോളുകള്‍
നിറയുന്നു ഭൂവിലെങ്ങും
മറയാക്കുന്നു ക്രിസ്തുമസും
അലറുന്ന ലഹരിക്കായി

വിശപ്പിന്‍ രോദനം കേള്‍ക്കാത്ത മര്‍ത്യര്‍
മുറിക്കുന്നു കേക്കുകള്‍ ആഢ്യത്വമായി
നിറയാത്ത വയറിനായിയേകുന്നുയിവര്‍
വീണ്ടുമൊരു ക്രിസ്തുമസ്സാശംസകള്‍----


മരുപ്പച്ച








2016, ഡിസംബർ 2, വെള്ളിയാഴ്‌ച

കാത്തിരുന്ന പ്രണയം

      കാത്തിരുന്ന പ്രണയം
     ***********************

ആല്‍കെമിയായിയലഞ്ഞു ഞാന്‍
നിന്നെ കാണുവോളമീയുലകില്‍
പുല്ലിലും പൂവിലും അടര്‍ന്നയോരോ
മഴത്തുള്ളിയിലും കണ്ടു ഞാന്‍
നിന്‍ ഹൃദയസ്പന്ദനങ്ങള്‍

ഒഴുകുന്ന കാട്ടാറിലെങ്ങോയറിഞ്ഞു
നിന്‍ ചിലമ്പൊലികല്‍
ചലിക്കുന്നയോരോ ശിഖരത്തിലും
കണ്ടു ഞാന്‍ നിന്‍ സംഗീതം

എന്‍ തൂലികയിലെങ്ങും പതിഞ്ഞു
നിന്‍  തരളമാം കരസ്പര്‍ശം
വരികളിലെങ്ങും മുഴങ്ങി
പ്രണയാര്‍ദ്രമാം നിഴലുകള്‍

നീലവിഹായസിലലയും ഇണപ്പക്ഷി
പോലെന്നും പറന്നുല്ലസിക്കാന്‍
അതിരില്ലാത്തമോദത്താല്‍
കൊതിച്ചു പല നാളുകള്‍

രൂപമില്ലാത്ത നിന്നാത്മാവിനോടു
സംവദിച്ചു പല നാള്‍ ഞാന്‍
ഹൃദയതല്പത്തിലൊരുക്കി
നിനക്കായൊരു ഗേഹം

കപോതം പോല്‍ നിഷ്കളങ്കമാം
നിന്‍ കപോലങ്ങളിലോഴുകും
അശ്രുപുഷ്പങ്ങള്‍ തുടക്കുവാന്‍
വെമ്പുന്നുയെന്നുമെന്നുള്ളം
ആര്‍ദ്രമാം പ്രണയമോടെ---

മരുപ്പച്ച