നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്യാവശ്യമായി നാട്ടിലേക്കു പോകേണ്ട ഒരു സാഹചര്യം ഉണ്ടായി. നാട്ടിലേക്കുള്ള വിമാനത്തില്‍ അന്നേദിവസം ടിക്കറ്റ്
കിട്ടാത്ത കാരണം ഞാന്‍ ചെന്നൈ വഴി നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു.
രാവിലെ ചെന്നൈയില്‍ എത്തിയ എനിക്ക് പന്ത്രണ്ട് മണിക്കൂര്‍ ചെന്നൈയില്‍
ചിലവഴിക്കേണ്ടാതായിവന്നു. ഞാന്‍ ചെറിയ ഒരുഹോട്ടെലില്‍ മുറി എടുത്തു കുറച്ചു നേരം വിശ്രമിച്ച ശേഷം ചെന്നൈ നഗരത്തിലെ ചില ഭാഗങ്ങള്‍ നടന്നു
കാണാന്‍ പുറത്തേക്കിറങ്ങി. മഴ അതിന്‍റെ സാന്നിധ്യം വ്യക്തമാക്കിയ ദിവസമായിയിരുന്നു, ചേറു നിറഞ്ഞു വൃത്തിഹീനമായ റോഡുകള്‍ ആരെയും
കൂസാതെ റോഡ് കയ്യടക്കിയ കറവ മാടുകള്‍ , കടയുടെ തിണ്ണയില്‍ ചേക്കേറിയ
ചില ജീവിതങ്ങള്‍ . അന്നത്തിനായി അപരന്റെ മുന്നില്‍ കൈനീട്ടേണ്ടി വരുന്ന
ജീവിതങ്ങള്‍ ആ നഗരത്തിന്റെ അല്ലെങ്കില്‍ ഇന്ത്യയുടെ ശാപമായി ഇന്നും തുടരുന്നു. ഇത്തരം കാഴ്ചകല്ക്കിടയിലൂടെ നടക്കുമ്പോള്‍ വിക്ടര്‍ ഹൂഗോയുടെ പാവങ്ങള്‍ എന്ന കഥയിലെ ജീന്‍വാല്ജീനെ ഓര്‍മിപ്പികും വിധം
ഭാണ്ഡം പേറിയ ഒരു മനുഷ്യനും കൂടെ സഹയാത്രികയായ ഒരു സ്ത്രീയും, മഴയില്‍നിന്ന് രക്ഷ നേടാനായി കടയുടെ തിണ്ണയില്‍ ഇരിക്കുന്നു. ശരീരത്തിലെ മുറിവുകള്‍ അയ്യാളെ വല്ലാതെ അസ്വസ്ഥനാക്കും പോലെ, തുണികള്‍ കൊണ്ട് മറച്ച മുറിവുകളില്‍ ഈച്ചയുടെ ശല്യം, വല്ലാതെ കഷ്ടപ്പെടുന്ന മനുഷ്യനെ സ്നേഹപൂര്‍വ്വം പരിചരിക്കുന്ന ആ സ്ത്രീ---. ഒരു നിമിഷം ചിന്തിക്കാന്‍ കിട്ടിയ
വിഷയം---ഏതൊരവസ്ഥയിലും പരസ്പരം താങ്ങുന്ന രണ്ട് ഹൃദയങ്ങള്‍
ഇവര്‍ക്കിടയിലല്ലേ ശെരിക്കും പ്രണയം കുടികൊള്ളുന്നത് നിസ്സാരകാര്യങ്ങളുടെ പേരില്‍ പിരിയാന്‍ പോകുന്നവര്‍ ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ഞാനൊന്ന് ആശിച്ചുപോയി----. സഹനത്തിന്‍റെയും ത്യാഗത്തിന്റെയും ചെരാതു കല്‍ക്കിടയിലൂടെ കരുണയുടെയും കരുതലിന്റെയും നെരിപ്പോട് കത്തിച്ചു കാത്തിരിക്കുന്ന ജീവിതങ്ങള്‍ക്കിടയിലല്ലേ പ്രണയം സാക്ഷാത്ക്കരിക്കപ്പെടൂ----ഇല്ലാത്ത ജീവിതങ്ങള്‍ ശലഭം തൊടാത്ത പുഷ്പം പോലെ ആയിതീരില്ലേ--
കിട്ടാത്ത കാരണം ഞാന്‍ ചെന്നൈ വഴി നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു.
രാവിലെ ചെന്നൈയില്‍ എത്തിയ എനിക്ക് പന്ത്രണ്ട് മണിക്കൂര്‍ ചെന്നൈയില്‍
ചിലവഴിക്കേണ്ടാതായിവന്നു. ഞാന്‍ ചെറിയ ഒരുഹോട്ടെലില്‍ മുറി എടുത്തു കുറച്ചു നേരം വിശ്രമിച്ച ശേഷം ചെന്നൈ നഗരത്തിലെ ചില ഭാഗങ്ങള്‍ നടന്നു
കാണാന്‍ പുറത്തേക്കിറങ്ങി. മഴ അതിന്‍റെ സാന്നിധ്യം വ്യക്തമാക്കിയ ദിവസമായിയിരുന്നു, ചേറു നിറഞ്ഞു വൃത്തിഹീനമായ റോഡുകള്‍ ആരെയും
കൂസാതെ റോഡ് കയ്യടക്കിയ കറവ മാടുകള്‍ , കടയുടെ തിണ്ണയില്‍ ചേക്കേറിയ
ചില ജീവിതങ്ങള്‍ . അന്നത്തിനായി അപരന്റെ മുന്നില്‍ കൈനീട്ടേണ്ടി വരുന്ന
ജീവിതങ്ങള്‍ ആ നഗരത്തിന്റെ അല്ലെങ്കില്‍ ഇന്ത്യയുടെ ശാപമായി ഇന്നും തുടരുന്നു. ഇത്തരം കാഴ്ചകല്ക്കിടയിലൂടെ നടക്കുമ്പോള്‍ വിക്ടര്‍ ഹൂഗോയുടെ പാവങ്ങള്‍ എന്ന കഥയിലെ ജീന്‍വാല്ജീനെ ഓര്‍മിപ്പികും വിധം
ഭാണ്ഡം പേറിയ ഒരു മനുഷ്യനും കൂടെ സഹയാത്രികയായ ഒരു സ്ത്രീയും, മഴയില്‍നിന്ന് രക്ഷ നേടാനായി കടയുടെ തിണ്ണയില്‍ ഇരിക്കുന്നു. ശരീരത്തിലെ മുറിവുകള്‍ അയ്യാളെ വല്ലാതെ അസ്വസ്ഥനാക്കും പോലെ, തുണികള്‍ കൊണ്ട് മറച്ച മുറിവുകളില്‍ ഈച്ചയുടെ ശല്യം, വല്ലാതെ കഷ്ടപ്പെടുന്ന മനുഷ്യനെ സ്നേഹപൂര്‍വ്വം പരിചരിക്കുന്ന ആ സ്ത്രീ---. ഒരു നിമിഷം ചിന്തിക്കാന്‍ കിട്ടിയ
വിഷയം---ഏതൊരവസ്ഥയിലും പരസ്പരം താങ്ങുന്ന രണ്ട് ഹൃദയങ്ങള്‍
ഇവര്‍ക്കിടയിലല്ലേ ശെരിക്കും പ്രണയം കുടികൊള്ളുന്നത് നിസ്സാരകാര്യങ്ങളുടെ പേരില്‍ പിരിയാന്‍ പോകുന്നവര്‍ ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ഞാനൊന്ന് ആശിച്ചുപോയി----. സഹനത്തിന്‍റെയും ത്യാഗത്തിന്റെയും ചെരാതു കല്‍ക്കിടയിലൂടെ കരുണയുടെയും കരുതലിന്റെയും നെരിപ്പോട് കത്തിച്ചു കാത്തിരിക്കുന്ന ജീവിതങ്ങള്‍ക്കിടയിലല്ലേ പ്രണയം സാക്ഷാത്ക്കരിക്കപ്പെടൂ----ഇല്ലാത്ത ജീവിതങ്ങള്‍ ശലഭം തൊടാത്ത പുഷ്പം പോലെ ആയിതീരില്ലേ--

