2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഇടവപ്പാതി

               
ചിത്തനിര്‍വൃതിയാല്‍ നിറയുന്നു മാനസം
മരുസ്ഥലിയെ ഉര്‍വ്വരമാക്കുന്നു ഇടവം
നിറയുന്നു പാതകള്‍  കിണറുകള്‍
പര്‍ണ്ണങ്ങള്‍ ചാഞ്ചാടുന്നു മഴത്തുള്ളിയാല്‍

കാത്തിരുന്ന കാലവര്‍ഷമരികിലായി
കാവ്യങ്ങളൊരുങ്ങുന്നു തൂലികയില്‍
കൈവിരല്‍ തുമ്പിലായി പുല്‍കുന്നിതാ
ലാസ്യഭാവത്തില്‍ മഴ മങ്കമാര്‍ ഭൂവില്‍

ബന്ധൂരമായൊരു ഇടവപ്പാതീ നീ
ബന്ധനമായി മാറല്ലേയുലകില്‍
ലാസ്യഭാവം മറക്കാതെയെന്നും
ഗീതം പോല്‍ പൊഴിയണമുലകില്‍

പുളിനം കവര്‍ന്നൊരു മനുജനെ നോക്കി
പായുന്നു തോടുകള്‍ നദികളായി
കവര്‍ന്ന പുളിനം  തിരികെ പിടിക്കാന്‍
വരുമിനിയും ഇടവപ്പാതികള്‍

കളങ്കിതമായോരോ ആറുകളെല്ലാമേ
തെളിഞ്ഞു വിലസട്ടെ ഇടവപ്പാതിയാല്‍
നിറഞ്ഞുതുളുമ്പട്ടെ ആമ്പല്‍ കുളങ്ങളും
നീന്തിത്തുടിക്കട്ടെ പരല്‍ മീനുകളും

ചരിഞ്ഞും നിവര്‍ന്നുംതാളത്തില്‍ പെയ്യട്ടെ
കാറ്റിന്‍റെ കൂട്ടിനായ്‌ പോയിടാതെ
കാടിന്‍റെ മക്കളാടിത്തിമിര്‍ക്കട്ടെ
കാട്ടാറുകളെന്നും വറ്റാതൊഴുകട്ടെ

മരുപ്പച്ച








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ