2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

പോയ കാലം

     
കാന്താരിയില്ല കത്തിരിയില്ല
കണിയൊന്നു  കാണുവാന്‍
കണിക്കൊന്നയില്ല
കറിവേപ്പിലകാണുവാന്‍
കാനനം താണ്ടണം
കലികാലമാണെന്നറിയുന്നു ഞാന്‍

കാലങ്ങള്‍ പോയി കാട്ടാറ് പോയി
നന്മയുടെ ജീവിതം കാറ്റത്ത്‌ പോയി
ഗ്രാമത്തിന്‍ തനിമയറിയാത്ത കൂട്ടര്‍
പട്ടിയെ കൂട്ടി പട്ടണത്തില്‍ പോയി


ഉരള്‍ എന്ന് കേട്ടാല്‍ മുരളുന്ന സ്ത്രീകള്‍
അമ്മിയെന്തറിയാതെ മമ്മികളായവര്‍
പൊടിക്കുവാന്‍ പാറ്റുവാന്‍ യന്ത്രങ്ങളേറെ
ചലിക്കാതെ തുരുമ്പിക്കും ജീവിതങ്ങള്‍

ഇമ്പം നിലച്ചോരോ കുടുംബങ്ങളെങ്ങും
കമ്പനമേറുന്ന നാട്യങ്ങളെങ്ങും
ആഢ്യത്വമെങ്ങും കാട്ടിടുന്നു
ലാളിത്യമെങ്ങോ പോയ്‌ മറഞ്ഞു

പഴമയെ തള്ളി പുതുമകള്‍ തേടി
ഗുരുകുലം പൂട്ടി ഗുരുവിനെ മറന്ന്
അക്ഷരം മറന്നിവര്‍ അക്കങ്ങള്‍ തേടി
അക്ഷരങ്ങള്‍ക്കായി  വിലപേശിടുന്നു


മണ്ണെന്ന് കേട്ടാല്‍ നാണിക്കും മനുഷ്യര്‍
മണ്ണില്‍ ചവിട്ടുവാന്‍ മടിക്കുന്ന കൂട്ടര്‍
മണ്ണിന്‍റെ മണമാകെ പോയല്ലോ മര്‍ത്യാ !
 മരണത്തിന്‍ കാഹളം മുഴങ്ങുന്നു കൂട്ടേ

മരുപ്പച്ച








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ