പൗലോ കൊയ്‌ലോ-ഇലവന്‍ മിനിറ്റ്സ്
*****************************************
അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പൗലോ കൊയ്‌ലോയുടെ മറ്റൊരു വിസ്മയമാണ് ഇലവന്‍ മിനിറ്റ്സ്. പൗലോയുടെ മറ്റു കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി തോന്നിക്കുന്ന ഈ കഥ നഗ്നമായ എഴുത്തിലൂടെ ആരും തിരിഞ്ഞു നോക്കാന്‍, അല്ലെങ്കില്‍ ആരും വിഷയമാക്കാന്‍ ശ്രമിക്കാത്ത ഒരു ജീവിതത്തിലൂടെ കടന്നുപോകുന്നതോടൊപ്പം നമ്മുടെ കപട സദാചാര ബോധത്തെയും ചോദ്യം ചെയ്യുന്നു. മരിയ എന്ന ഒരു വേശ്യയുടെ കഥ പറയാന്‍ ശ്രമിക്കുന്ന കഥാകൃത്ത് പിഴച്ചുപോയവരെന്നു സമൂഹം വിരല്‍ ചൂണ്ടുന്ന ഒരു വിഭാഗത്തിന്‍റെ കഥയാണ് പറയുന്നത്.മരിയയുടെ കഥ പറയുന്നതോടൊപ്പം മരിയ ദിവസവും കുറിച്ച ഡയറി കുറിപ്പുകള്‍ ഈ കഥയുടെ മാറ്റ് കൂട്ടുന്നു. ബ്രസീലിയന്‍ യുവതിയായ സോണിയയുടെ അനുഭവങ്ങള്‍ പൗലോ കൊയ്‌ലോയുടെ മാന്ത്രിക തൂലികയിലൂടെ ഇലവന്‍ മിനിറ്റ്സ് ആയി ഒരു സാഹിത്യ വിപ്ലവം സൃഷ്ടിച്ചു.
ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന
പോലെ സാധാരണമായിരുന്നു മരിയയുടെ വിദ്യാഭ്യാസകാലം.എല്ലാ പെണ്‍കുട്ടികളും കാണുന്ന പോലെ അവളും സ്വപ്നങ്ങള്‍ നെയ്തു, പ്രണയവും വിവാഹവും കുടുംബവും അങ്ങനെ എല്ലാം, ഒരു സാധാരണ കുടുംബത്തില്‍ പിറന്ന മരിയ നിഷ്ക്കളങ്കയും കന്യകയും ആയിരുന്നു. പഠനകാലത്ത് തന്നോടൊപ്പം സ്കൂളില്‍ പോകുവാന്‍ കൂട്ടായിരുന്ന ബാലന്‍ ഒരു നാള്‍ മരിയയോട് ഒരു പെന്‍സില്‍ ഉണ്ടോ എന്ന് ചോതിച്ചത് തന്നോട് ഒന്ന് മിണ്ടാനുള്ള അവന്‍റെ ശ്രമം ആയിരുന്നുവെന്ന് മരിയക്ക് വൈകിയാണ് മനസ്സിലായത്. ഒരു പെന്‍സില്‍ കയ്യില്‍ പിടിച്ചു മരിയ പലപ്പോഴും കാത്തിരുന്നു ഒരിക്കല്‍ കൂടി അവന്‍ അടുക്കല്‍ വരുമോ എന്നറിയാന്‍ , എന്നാല്‍ പിന്നീടോരിക്കലും അതുണ്ടായില്ല.പതിനഞ്ച് വയസ്സ് തികഞ്ഞ മരിയ പള്ളിയില്‍ വച്ച് തന്‍റെ മനസ്സ് പങ്കുവയ്ക്കാന്‍ ഒരു യുവാവുമായി പ്രണയത്തിലാകുന്നു. അവനായിരിക്കും തന്‍റെ രാജകുമാരനെന്ന്‍ മനസ്സില്‍ കരുതിയ മരിയ അവനുമായി വിവാഹ ജീവിതം ആകാമെന്ന്‍ ചിന്തിച്ച് മനസ്സും ശരീരവും പങ്കുവയ്ക്കുന്നു. മൂന്ന് ദിവസങ്ങള്‍ക്കുശേഷം വീണ്ടും മരിയ തന്‍റെ
പ്രിയനെ കണ്ടുമുട്ടുന്നത് മറ്റു പെണ്ണുങ്ങളുമായി നൃത്തത്തിലായിരിക്കുന്നതാണ്. അവളുടെ തകര്‍ന്ന മനസ്സുമായി വിവാഹ ജീവിതം വേണ്ട ഒരു കന്യാസ്ത്രീ ആയാല്‍ മതിയെന്നു പോലും അവള്‍ ചിന്തിക്കുന്നു. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അവളുടെ തീരുമാനത്തിനും മാറ്റം വന്നു. പിന്നെയുള്ള അവളുടെ ജീവിതം യാന്ത്രികമായിരുന്നു. പല പുരുഷന്മ്മാരുമായും ശരീരം പങ്കിടുന്ന മരിയ ഒന്നിലും പ്രണയമോ സ്നേഹമോ കാണുന്നില്ല. പതിനേഴാമത്തെ വയസ്സില്‍ മരിയ ഇങ്ങനെ തന്‍റെ ഡയറിയില്‍ എഴുതി എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചവര്‍ക്ക് എന്‍റെ ശരീരത്തെ ഉണര്‍ത്താനായില്ല, എന്‍റെ ശരീരത്തെ ഉണര്‍ത്താനായവര്‍ക്ക് എന്‍റെ ഹൃദയത്തെ സ്പര്ശിക്കാനായില്ല. പത്തൊന്‍പതാമത്തെ വയസ്സില്‍ ഒരു വ്യവസായിയുമായി പ്രണയത്തിലായ
മരിയ തന്‍റെ സ്വപ്നലോകമായ റിയോഡി-ജനിറോ-യില്‍ പോകാനുള്ള പണം സമ്പാദിച്ചശേഷം റിയോഡിയില്‍ ചേക്കേറുന്നു, നാഗരികതയുടെ മാസ്മരികതയില്‍ അകപ്പെടുന്ന മരിയ സമ്പത്തിനു നേരെ ഓടുന്നു.
വളരെ ഉദ്വേഗജനകമായ വിവരണമാണ് പൗലോ കൊയ്‌ലോ നഗരത്തെക്കുറിച്ചും നിശാക്ലബ് കളെക്കുറിച്ചും ഈ ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നത്. നിശാക്ലബ്ബില്‍ വരുന്ന പുരുഷന്മ്മാരെ എങ്ങനെ അഭിമുഖീകരിക്കണമെന്നും എത്ര സമയമാണ് അവരോടൊപ്പം ചിലവഴിക്കേണ്ടതെന്നും കുത്തഴിഞ്ഞ നഗരത്തിന്‍റെ നിശാസംസ്കാരവും,
ശരീരം വില്‍ക്കുന്നവരുടെ പങ്ക് പറ്റുന്നവരും അങ്ങനെ സാധാരണക്കാരന്‍റെ മനസ്സിന് അപ്രാപ്യമെന്നു കരുതുന്ന ചിന്തകളും സംഭവങ്ങളും ഇവിടെ കാണാം. ധനികനായ ഒരുവനോടൊപ്പം ദുഖിതയായി കഴിയുന്നതാണ് ദരിദ്രനായ ഒരുവനോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലതെന്ന് മറിയയുടെ അമ്മയുടെ ഉപദേശം സമ്പത്തിന് പിന്നാലെ പരക്കം പായാന്‍ മരിയയെ പ്രേരിപ്പിക്കുന്നു .പ്രണയ ചതിവിലൂടെ സ്വിറ്റ്സര്‍ലണ്ടിലെ നിശാക്ലബ്ബില്‍ എത്തുന്ന മരിയ കഥയുടെ പുതിയ താളുകളിലേക്ക് നീങ്ങുന്നു. അടിമയായി തുച്ചമായ ശമ്പളത്തിനായി വേശ്യാവൃത്തി ചെയ്യുന്നവളായി ജീവിക്കുക--ഭയാനകം-
പ്രതീക്ഷ കൈവിടാതെ മരിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു ഫ്രഞ്ച് ഭാഷ പഠിക്കയും പുതിയ ബന്ധങ്ങളില്‍ എത്തുകയും ആയിരം ഫ്രാങ്ക് ഒരു രാത്രി നേടുന്നവളായി മാറുന്നു.പലരുമായി കിടക്ക പങ്കിടുന്ന മരിയ ഓരോ പുരുഷന്മ്മാരും എങ്ങനത്തെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ ആണെന്നും ഓരോ ബന്ധംപ്പെടലിനും വെറും പതിനൊന്നു മിനിട്ടിന് മാത്രമേ പ്രാധാന്യം ഉള്ളൂവെന്നും ഈ ഭാഗങ്ങളില്‍ പങ്കുവയ്ക്കുന്നു. താന്‍ കിടപ്പറ പങ്കിട്ട ഒരു പുരുഷനും തന്നെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പുരഷനെ സന്തോഷിപ്പിക്കുക മാത്രമാണ് ഒരു വേശ്യയുടെ കടമയെന്നും
ബാക്കിയെല്ലാം വെറും അഭിനയം മാത്രമാണെന്നുമുള്ള സത്യസന്ധമായ ചില വിലയിരുത്തലുകള്‍ ഇവിടെ കാണാം.വ്യത്യസ്തമായ സാഹചര്യങ്ങളില്‍
നിന്ന് വേശ്യാവൃത്തിയിലേക്ക് എറിയപ്പെടുന്ന പലരും ഉയര്‍ന്ന തലങ്ങളില്‍
ചിലപ്പോള്‍ എത്തിയാലും ആത്യന്തികമായി പരാജയമാണെന്ന് റോമിന്‍റെ ചക്രവര്‍ത്തിയായിരുന്ന മാറിന മേസാലിനയേയും ചാര പ്രവര്‍ത്തകയായിരുന്ന മാതഹരിയെയും പേരെടുത്തു ഉദാഹരണമാക്കുന്നു
പൗലോ കൊയ്‌ലോ.
അവിചാരിതമായി അവള്‍ കണ്ടുമുട്ടിയ റാല്‍ഫ് എന്ന ഒരു ചിത്രകാരന്‍ അവളുടെ ഒരു ചിത്രം വരക്കാന്‍ ആഗ്രഹിക്കുന്നു അതുകൂടാതെ മരിയയില്‍ ഒരു പ്രകാശം തുളുമ്പുന്നു എന്ന ചിത്രകാരന്‍റെ വാക്കുകള്‍ അവളെ ചിന്താനിമഗ്നയാക്കി. ഇതു വരെ അവള്‍ കണ്ട പുരുഷന്മ്മരെല്ലാം അവളുടെ ശരീരത്തെ മാത്രമേ വര്‍ണ്ണിച്ചിട്ടുള്ളൂ. അവരുടെ സംഭാഷണം നീണ്ടു അതില്‍ രതിയുടെ ഭാവമില്ലായിരുന്നു പ്രണയത്തിന്‍റെ പുതിയ ഭാവമാണോ അതും അവള്‍ക്കറിയില്ല എന്തോ ചില മാറ്റം മനസ്സില്‍.നിരന്തരമുള്ള കൂടികാഴ്ചകള്‍ ചില കാത്തിരിപ്പുകള്‍ അവളെ അവള്‍ ആഗ്രഹിക്കാത്ത പ്രണയമെന്ന ആഴങ്ങളില്‍ തള്ളിയിട്ടോ-.അടുത്ത മൂന്ന് മാസങ്ങള്‍ക്കകം അവള്‍ക്ക് തിരികെ ബ്രസീലില്‍ പോകണം കുറച്ചു കൃഷി ഭൂമി വാങ്ങണം ശിഷ്ടകാലം അവിടെ കഴിയണം--ഇതിനിടയില്‍ ഈയൊരു പ്രണയം ---എന്തോ അവള്‍ റാള്‍ഫില്‍ ഒരു സുരക്ഷിതത്വം കണ്ടെത്തി. ക്രമേണയായി അവള്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലിനോട് അവള്‍ക്ക് വിരക്തി അനുഭവപ്പെട്ടുതുടങ്ങി.അവള്‍ ഡയറിയില്‍ ഇങ്ങനെ എഴുതി എനിക്ക് പ്രണയം വേണം എനിക്ക് പ്രണയിക്കണം ജീവിതം
ഹ്രസ്വമോ ദീര്‍ഘമോ ആണ്. അതെനിക്ക് ജീവിതം ജീവിക്കുക എന്നആഡംബരം
തികച്ചും നല്കിയിരിക്കുന്നു.
അവള്‍ തിരിച്ച് ബ്രസീലില്‍ പോകാനുള്ള ടിക്കറ്റ്
തരപ്പെടുത്തി തന്‍റെ എല്ലാ സാധനങ്ങളും പെട്ടിയിലാക്കി തന്‍റെ സമ്പാദ്യമെല്ലാം
ബാങ്കില്‍ നിന്ന് പിന്‍വലിച്ചു ഇനി യാത്രയാകണം. അപ്പോഴും അവളുടെ മനസ്സില്‍ ഒരു പിന്‍വിളി -റാള്‍ഫ് --അവന്‍ പോകണ്ടാ എന്ന് പറഞ്ഞാലോ-
യാത്രയുടെ തലേദിവസം അവര്‍ ഒരുമിച്ചു -ഒരു പ്രണയത്തിന്‍റെ ഒത്തു ചേരല്‍
ആദ്യമായി അവള്‍ എല്ലാം മറന്ന് സന്തോഷിച്ച ദിനം-അവള്‍ ഡയറിയില്‍ എഴുതി വാക്കുകള്‍ കാറ്റിനൊപ്പം കടന്നു പോയി പക്ഷേ എനിക്ക് അവയെ കേള്‍ക്കണമായിരുന്നുഅയാള്‍ ആ വാക്കുകള്‍ പറയണമായിരുന്നു ഞാന്‍ ഉറങ്ങി എപ്പോഴെന്ന് എനിക്കറിയില്ല, ഞാന്‍ സ്വപ്നം കണ്ടു അത് ഒരു വ്യക്തിയെയോ സാഹചര്യത്തെക്കുറിച്ച് ആയിരുന്നില്ല വായുവില്‍ പടര്‍ന്ന സുഗന്ധത്തെക്കുറിച്ചായിരുന്നു എന്‍റെ സ്വപ്നം. അവന്‍ ഉണരും മുന്‍പ് അവള്‍ യാത്ര തിരിച്ചു എയര്‍പോര്‍ട്ടില്‍ അവള്‍ അവനെ പ്രതീക്ഷിച്ചു -പ്രതീക്ഷകള്‍ അസ്ഥാനത്തായി അവന്‍ വന്നില്ല--ജനീവയില്‍ നിന്ന് പാരിസ് വരെയുള്ള യാത്ര അവള്‍ ഉറങ്ങിപ്പോയി--പാരിസില്‍ അവള്‍ വിശ്രമിക്കും നേരം-പിന്നില്‍ ഒരു
ശബ്ദംകേട്ട് കേട്ടു നിനക്ക് ഈഫല്‍ ടവര്‍ കാണാന്‍ ആഗ്രഹമുണ്ടോ--ഒരു പൂച്ചെണ്ടുമായി റാല്‍ഫ് ആയിരുന്നു--------ഒരു കൂടിച്ചേരലിന് സാക്ഷ്യം
വഹിച്ച നിമിഷങ്ങള്‍------
മരുപ്പച്ച
*****************************************
അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പൗലോ കൊയ്‌ലോയുടെ മറ്റൊരു വിസ്മയമാണ് ഇലവന്‍ മിനിറ്റ്സ്. പൗലോയുടെ മറ്റു കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി തോന്നിക്കുന്ന ഈ കഥ നഗ്നമായ എഴുത്തിലൂടെ ആരും തിരിഞ്ഞു നോക്കാന്‍, അല്ലെങ്കില്‍ ആരും വിഷയമാക്കാന്‍ ശ്രമിക്കാത്ത ഒരു ജീവിതത്തിലൂടെ കടന്നുപോകുന്നതോടൊപ്പം നമ്മുടെ കപട സദാചാര ബോധത്തെയും ചോദ്യം ചെയ്യുന്നു. മരിയ എന്ന ഒരു വേശ്യയുടെ കഥ പറയാന്‍ ശ്രമിക്കുന്ന കഥാകൃത്ത് പിഴച്ചുപോയവരെന്നു സമൂഹം വിരല്‍ ചൂണ്ടുന്ന ഒരു വിഭാഗത്തിന്‍റെ കഥയാണ് പറയുന്നത്.മരിയയുടെ കഥ പറയുന്നതോടൊപ്പം മരിയ ദിവസവും കുറിച്ച ഡയറി കുറിപ്പുകള്‍ ഈ കഥയുടെ മാറ്റ് കൂട്ടുന്നു. ബ്രസീലിയന്‍ യുവതിയായ സോണിയയുടെ അനുഭവങ്ങള്‍ പൗലോ കൊയ്‌ലോയുടെ മാന്ത്രിക തൂലികയിലൂടെ ഇലവന്‍ മിനിറ്റ്സ് ആയി ഒരു സാഹിത്യ വിപ്ലവം സൃഷ്ടിച്ചു.
ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന
പോലെ സാധാരണമായിരുന്നു മരിയയുടെ വിദ്യാഭ്യാസകാലം.എല്ലാ പെണ്‍കുട്ടികളും കാണുന്ന പോലെ അവളും സ്വപ്നങ്ങള്‍ നെയ്തു, പ്രണയവും വിവാഹവും കുടുംബവും അങ്ങനെ എല്ലാം, ഒരു സാധാരണ കുടുംബത്തില്‍ പിറന്ന മരിയ നിഷ്ക്കളങ്കയും കന്യകയും ആയിരുന്നു. പഠനകാലത്ത് തന്നോടൊപ്പം സ്കൂളില്‍ പോകുവാന്‍ കൂട്ടായിരുന്ന ബാലന്‍ ഒരു നാള്‍ മരിയയോട് ഒരു പെന്‍സില്‍ ഉണ്ടോ എന്ന് ചോതിച്ചത് തന്നോട് ഒന്ന് മിണ്ടാനുള്ള അവന്‍റെ ശ്രമം ആയിരുന്നുവെന്ന് മരിയക്ക് വൈകിയാണ് മനസ്സിലായത്. ഒരു പെന്‍സില്‍ കയ്യില്‍ പിടിച്ചു മരിയ പലപ്പോഴും കാത്തിരുന്നു ഒരിക്കല്‍ കൂടി അവന്‍ അടുക്കല്‍ വരുമോ എന്നറിയാന്‍ , എന്നാല്‍ പിന്നീടോരിക്കലും അതുണ്ടായില്ല.പതിനഞ്ച് വയസ്സ് തികഞ്ഞ മരിയ പള്ളിയില്‍ വച്ച് തന്‍റെ മനസ്സ് പങ്കുവയ്ക്കാന്‍ ഒരു യുവാവുമായി പ്രണയത്തിലാകുന്നു. അവനായിരിക്കും തന്‍റെ രാജകുമാരനെന്ന്‍ മനസ്സില്‍ കരുതിയ മരിയ അവനുമായി വിവാഹ ജീവിതം ആകാമെന്ന്‍ ചിന്തിച്ച് മനസ്സും ശരീരവും പങ്കുവയ്ക്കുന്നു. മൂന്ന് ദിവസങ്ങള്‍ക്കുശേഷം വീണ്ടും മരിയ തന്‍റെ
പ്രിയനെ കണ്ടുമുട്ടുന്നത് മറ്റു പെണ്ണുങ്ങളുമായി നൃത്തത്തിലായിരിക്കുന്നതാണ്. അവളുടെ തകര്‍ന്ന മനസ്സുമായി വിവാഹ ജീവിതം വേണ്ട ഒരു കന്യാസ്ത്രീ ആയാല്‍ മതിയെന്നു പോലും അവള്‍ ചിന്തിക്കുന്നു. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അവളുടെ തീരുമാനത്തിനും മാറ്റം വന്നു. പിന്നെയുള്ള അവളുടെ ജീവിതം യാന്ത്രികമായിരുന്നു. പല പുരുഷന്മ്മാരുമായും ശരീരം പങ്കിടുന്ന മരിയ ഒന്നിലും പ്രണയമോ സ്നേഹമോ കാണുന്നില്ല. പതിനേഴാമത്തെ വയസ്സില്‍ മരിയ ഇങ്ങനെ തന്‍റെ ഡയറിയില്‍ എഴുതി എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചവര്‍ക്ക് എന്‍റെ ശരീരത്തെ ഉണര്‍ത്താനായില്ല, എന്‍റെ ശരീരത്തെ ഉണര്‍ത്താനായവര്‍ക്ക് എന്‍റെ ഹൃദയത്തെ സ്പര്ശിക്കാനായില്ല. പത്തൊന്‍പതാമത്തെ വയസ്സില്‍ ഒരു വ്യവസായിയുമായി പ്രണയത്തിലായ
മരിയ തന്‍റെ സ്വപ്നലോകമായ റിയോഡി-ജനിറോ-യില്‍ പോകാനുള്ള പണം സമ്പാദിച്ചശേഷം റിയോഡിയില്‍ ചേക്കേറുന്നു, നാഗരികതയുടെ മാസ്മരികതയില്‍ അകപ്പെടുന്ന മരിയ സമ്പത്തിനു നേരെ ഓടുന്നു.
വളരെ ഉദ്വേഗജനകമായ വിവരണമാണ് പൗലോ കൊയ്‌ലോ നഗരത്തെക്കുറിച്ചും നിശാക്ലബ് കളെക്കുറിച്ചും ഈ ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നത്. നിശാക്ലബ്ബില്‍ വരുന്ന പുരുഷന്മ്മാരെ എങ്ങനെ അഭിമുഖീകരിക്കണമെന്നും എത്ര സമയമാണ് അവരോടൊപ്പം ചിലവഴിക്കേണ്ടതെന്നും കുത്തഴിഞ്ഞ നഗരത്തിന്‍റെ നിശാസംസ്കാരവും,
ശരീരം വില്‍ക്കുന്നവരുടെ പങ്ക് പറ്റുന്നവരും അങ്ങനെ സാധാരണക്കാരന്‍റെ മനസ്സിന് അപ്രാപ്യമെന്നു കരുതുന്ന ചിന്തകളും സംഭവങ്ങളും ഇവിടെ കാണാം. ധനികനായ ഒരുവനോടൊപ്പം ദുഖിതയായി കഴിയുന്നതാണ് ദരിദ്രനായ ഒരുവനോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലതെന്ന് മറിയയുടെ അമ്മയുടെ ഉപദേശം സമ്പത്തിന് പിന്നാലെ പരക്കം പായാന്‍ മരിയയെ പ്രേരിപ്പിക്കുന്നു .പ്രണയ ചതിവിലൂടെ സ്വിറ്റ്സര്‍ലണ്ടിലെ നിശാക്ലബ്ബില്‍ എത്തുന്ന മരിയ കഥയുടെ പുതിയ താളുകളിലേക്ക് നീങ്ങുന്നു. അടിമയായി തുച്ചമായ ശമ്പളത്തിനായി വേശ്യാവൃത്തി ചെയ്യുന്നവളായി ജീവിക്കുക--ഭയാനകം-
പ്രതീക്ഷ കൈവിടാതെ മരിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു ഫ്രഞ്ച് ഭാഷ പഠിക്കയും പുതിയ ബന്ധങ്ങളില്‍ എത്തുകയും ആയിരം ഫ്രാങ്ക് ഒരു രാത്രി നേടുന്നവളായി മാറുന്നു.പലരുമായി കിടക്ക പങ്കിടുന്ന മരിയ ഓരോ പുരുഷന്മ്മാരും എങ്ങനത്തെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ ആണെന്നും ഓരോ ബന്ധംപ്പെടലിനും വെറും പതിനൊന്നു മിനിട്ടിന് മാത്രമേ പ്രാധാന്യം ഉള്ളൂവെന്നും ഈ ഭാഗങ്ങളില്‍ പങ്കുവയ്ക്കുന്നു. താന്‍ കിടപ്പറ പങ്കിട്ട ഒരു പുരുഷനും തന്നെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പുരഷനെ സന്തോഷിപ്പിക്കുക മാത്രമാണ് ഒരു വേശ്യയുടെ കടമയെന്നും
ബാക്കിയെല്ലാം വെറും അഭിനയം മാത്രമാണെന്നുമുള്ള സത്യസന്ധമായ ചില വിലയിരുത്തലുകള്‍ ഇവിടെ കാണാം.വ്യത്യസ്തമായ സാഹചര്യങ്ങളില്‍
നിന്ന് വേശ്യാവൃത്തിയിലേക്ക് എറിയപ്പെടുന്ന പലരും ഉയര്‍ന്ന തലങ്ങളില്‍
ചിലപ്പോള്‍ എത്തിയാലും ആത്യന്തികമായി പരാജയമാണെന്ന് റോമിന്‍റെ ചക്രവര്‍ത്തിയായിരുന്ന മാറിന മേസാലിനയേയും ചാര പ്രവര്‍ത്തകയായിരുന്ന മാതഹരിയെയും പേരെടുത്തു ഉദാഹരണമാക്കുന്നു
പൗലോ കൊയ്‌ലോ.
അവിചാരിതമായി അവള്‍ കണ്ടുമുട്ടിയ റാല്‍ഫ് എന്ന ഒരു ചിത്രകാരന്‍ അവളുടെ ഒരു ചിത്രം വരക്കാന്‍ ആഗ്രഹിക്കുന്നു അതുകൂടാതെ മരിയയില്‍ ഒരു പ്രകാശം തുളുമ്പുന്നു എന്ന ചിത്രകാരന്‍റെ വാക്കുകള്‍ അവളെ ചിന്താനിമഗ്നയാക്കി. ഇതു വരെ അവള്‍ കണ്ട പുരുഷന്മ്മരെല്ലാം അവളുടെ ശരീരത്തെ മാത്രമേ വര്‍ണ്ണിച്ചിട്ടുള്ളൂ. അവരുടെ സംഭാഷണം നീണ്ടു അതില്‍ രതിയുടെ ഭാവമില്ലായിരുന്നു പ്രണയത്തിന്‍റെ പുതിയ ഭാവമാണോ അതും അവള്‍ക്കറിയില്ല എന്തോ ചില മാറ്റം മനസ്സില്‍.നിരന്തരമുള്ള കൂടികാഴ്ചകള്‍ ചില കാത്തിരിപ്പുകള്‍ അവളെ അവള്‍ ആഗ്രഹിക്കാത്ത പ്രണയമെന്ന ആഴങ്ങളില്‍ തള്ളിയിട്ടോ-.അടുത്ത മൂന്ന് മാസങ്ങള്‍ക്കകം അവള്‍ക്ക് തിരികെ ബ്രസീലില്‍ പോകണം കുറച്ചു കൃഷി ഭൂമി വാങ്ങണം ശിഷ്ടകാലം അവിടെ കഴിയണം--ഇതിനിടയില്‍ ഈയൊരു പ്രണയം ---എന്തോ അവള്‍ റാള്‍ഫില്‍ ഒരു സുരക്ഷിതത്വം കണ്ടെത്തി. ക്രമേണയായി അവള്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലിനോട് അവള്‍ക്ക് വിരക്തി അനുഭവപ്പെട്ടുതുടങ്ങി.അവള്‍ ഡയറിയില്‍ ഇങ്ങനെ എഴുതി എനിക്ക് പ്രണയം വേണം എനിക്ക് പ്രണയിക്കണം ജീവിതം
ഹ്രസ്വമോ ദീര്‍ഘമോ ആണ്. അതെനിക്ക് ജീവിതം ജീവിക്കുക എന്നആഡംബരം
തികച്ചും നല്കിയിരിക്കുന്നു.
അവള്‍ തിരിച്ച് ബ്രസീലില്‍ പോകാനുള്ള ടിക്കറ്റ്
തരപ്പെടുത്തി തന്‍റെ എല്ലാ സാധനങ്ങളും പെട്ടിയിലാക്കി തന്‍റെ സമ്പാദ്യമെല്ലാം
ബാങ്കില്‍ നിന്ന് പിന്‍വലിച്ചു ഇനി യാത്രയാകണം. അപ്പോഴും അവളുടെ മനസ്സില്‍ ഒരു പിന്‍വിളി -റാള്‍ഫ് --അവന്‍ പോകണ്ടാ എന്ന് പറഞ്ഞാലോ-
യാത്രയുടെ തലേദിവസം അവര്‍ ഒരുമിച്ചു -ഒരു പ്രണയത്തിന്‍റെ ഒത്തു ചേരല്‍
ആദ്യമായി അവള്‍ എല്ലാം മറന്ന് സന്തോഷിച്ച ദിനം-അവള്‍ ഡയറിയില്‍ എഴുതി വാക്കുകള്‍ കാറ്റിനൊപ്പം കടന്നു പോയി പക്ഷേ എനിക്ക് അവയെ കേള്‍ക്കണമായിരുന്നുഅയാള്‍ ആ വാക്കുകള്‍ പറയണമായിരുന്നു ഞാന്‍ ഉറങ്ങി എപ്പോഴെന്ന് എനിക്കറിയില്ല, ഞാന്‍ സ്വപ്നം കണ്ടു അത് ഒരു വ്യക്തിയെയോ സാഹചര്യത്തെക്കുറിച്ച് ആയിരുന്നില്ല വായുവില്‍ പടര്‍ന്ന സുഗന്ധത്തെക്കുറിച്ചായിരുന്നു എന്‍റെ സ്വപ്നം. അവന്‍ ഉണരും മുന്‍പ് അവള്‍ യാത്ര തിരിച്ചു എയര്‍പോര്‍ട്ടില്‍ അവള്‍ അവനെ പ്രതീക്ഷിച്ചു -പ്രതീക്ഷകള്‍ അസ്ഥാനത്തായി അവന്‍ വന്നില്ല--ജനീവയില്‍ നിന്ന് പാരിസ് വരെയുള്ള യാത്ര അവള്‍ ഉറങ്ങിപ്പോയി--പാരിസില്‍ അവള്‍ വിശ്രമിക്കും നേരം-പിന്നില്‍ ഒരു
ശബ്ദംകേട്ട് കേട്ടു നിനക്ക് ഈഫല്‍ ടവര്‍ കാണാന്‍ ആഗ്രഹമുണ്ടോ--ഒരു പൂച്ചെണ്ടുമായി റാല്‍ഫ് ആയിരുന്നു--------ഒരു കൂടിച്ചേരലിന് സാക്ഷ്യം
വഹിച്ച നിമിഷങ്ങള്‍------
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ