2016, ഫെബ്രുവരി 10, ബുധനാഴ്‌ച

മൂല്യശോഷണം

അടുത്തസമയങ്ങളില്‍ കണ്ടുവരുന്ന ചില നേര്‍കാഴ്ചകളും എഴുത്തുകളുടെ
പോക്കും കാണുമ്പോള്‍ സാഹിത്യമേഖലയില്‍ കൂടി സമൂഹത്തിന്‍റെ ജീര്‍ണത
ബാധിച്ചോന്നൊരു തോന്നല്‍. സാഹിത്യവും സമൂഹവും തമ്മില്‍ എപ്പോഴും
ഒരു നാഭീ നാള ബന്ധമാണല്ലോ സാഹിത്യത്തിന്‍റെ അപചയം സമൂഹത്തിനും
സമൂഹത്തിന്‍റെ അപചയം സാഹിത്യമേഖലയേയും ബാധിക്കാറുണ്ട് സ്ത്രീയുംപുരുഷനും  തുല്ല്യരെന്നു പ്രസംഗിക്കയും എഴുതുകയും സ്ത്രീക്കും പുരുഷനും വെവ്വേറെ എഴുത്തുകള്‍ വിഭാവനം ചെയ്യുന്നതിലും ഒരു വൈരുധ്യo ഇല്ലേ,സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുവേണ്ടി പോരാടെണ്ട എഴുത്തുകാര്‍ക്കിടയില്‍ പെണ്ണെഴുത്തും ആണെഴുത്തുമെന്ന വിഭാഗിയതയുടെയാവശ്യമുണ്ടോ ?ചിലയവസരങ്ങളില്‍സ്വാതന്ത്ര്യമായി  ചിന്തിക്കെണ്ടവര്‍പോലും രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകം ആകാറില്ലേ ?ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ വേണ്ടി  ശരീരംപങ്കുവയ്ക്കുന്നവരെ ഒറ്റപ്പെടുത്തുന്ന  ഈ സമൂഹത്തില്‍ അവര്‍ക്ക് വേണ്ടി പെണ്ണെഴുത്ത്‌കാര്‍ എന്ത് ചെയ്യ്തു ? മദ്യത്തിനും അടിമയായി കൊണ്ടിരിക്കുന്നഒരു സമൂഹത്തിനു ബാര്‍ അടയ്ക്കുന്നതും തുറക്കുന്നതും ഒരു പരിഹാരമാണോ ? സമൂഹത്തില്‍  ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുംഅപചയവും അവരെ ബോധ്യപെടുത്തേണ്ടതലേ ? മണ്ണിനേയും മനുഷ്യനേയും
പ്രക്രിതിയേയും സ്നേഹിക്കാത്ത വിദ്യാഭ്യാസ സംബ്രദായം എത്രകണ്ട്
വിജയിക്കും ? കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തേണ്ട വേദികള്‍പോലും
കച്ചവടവേദികളായിരിക്കുന്നു-ഇത്തരം മേഖലകളില്‍ മുഖപുസ്തകത്തിലെ എഴുത്തുകാര്‍ക്ക് ഒത്തിരി പ്രതികരിക്കാന്കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ