2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

ഉടല്‍ ഒരു സര്‍പ്പം


 
ഉടലുലഞ്ഞ് മനം നിറഞ്ഞ്
മെയ്യറിഞ്ഞ് പരിണയങ്ങള്‍
പരിധിയില്ല പ്രണയമേറും
താളമയമീ ചുംബനങ്ങള്‍

സമയമേറും ലാളനകള്‍
കപികയില്ലാ കുതിരപോലെ
തഴുകിയൊഴുകും പയസ്വിനിയായ്
കരുതലിന്‍ ശതകരങ്ങള്‍

താളം തെറ്റും കാമക്രീഡകള്‍
 പ്രായവുമില്ല പ്രണയവുമില്ല
കനിവിന്‍ കരുതലില്ലയെങ്കില്‍
ദംശനമേറ്റിടും നിശ്ചയമായും

ഗരളം ചീറ്റും നാഗം പോലെ
ദുഷ്കൃതമേറും നരജന്മം
പലവിധ കഞ്ചുകമണിഞ്ഞിവര്‍
അപരന് കണ്ണീര്‍ തീര്‍ക്കുന്നു

തലമുറ പലത് തീര്‍ക്കാനായ്‌
ദൈവം നല്കിയ ദാനമിതാ
കാലന്‍ കരിക്കും കാനനംപോല്‍
കാമ ചതിയാല്‍ നീറുന്നു

കാട്ടില്‍ കറങ്ങും ശാര്‍ദൂലം പോല്‍
നാട്ടില്‍ ചുറ്റും വേട്ടപ്പട്ടികള്‍
ചേഷ്ടകള്‍ വേഷ്ടികള്‍ പലതുമണിഞ്ഞ്‌
കാമക്കണ്ണികള്‍ നെയ്തീടുന്നു


ഗരളം---വിഷം
പയസ്വിനി---നദി
കപിക-കടിഞ്ഞാണ്‍
ദുഷ്കൃതം--പാപം

മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ