2017, മാർച്ച് 21, ചൊവ്വാഴ്ച

ചാര്‍ലി ചാപ്ലിന്‍-എന്‍റെ കുട്ടിക്കാലം

                      ചാര്‍ലി ചാപ്ലിന്‍-എന്‍റെ കുട്ടിക്കാലം
                     *****************************************

ലോകത്തെ ഒരു നിമിഷം ചിന്തയുടെയും ചിരിയുടെയും നെറുകയില്‍
നിര്‍ത്തിയ ഒരു മനുഷ്യന്‍, ലണ്ടനിലെ ചേരികളില്‍നിന്ന്  ഒരു ഫീനിക്സ് പക്ഷിയെ പോലെ കലയുടെയും മാനവികതയുടെയും അനന്തവിസ്തൃതിയിലേക്ക് ഉയര്‍ന്ന ലോകം കണ്ട മഹാനായ നടന്‍റെ  കണ്ണ് നനയിക്കുന്ന ഹൃദയം നുറുക്കുന്ന ജീവിതത്തില്‍ നിരാശയിലാണ്ടിരിക്കുന്ന മനുഷ്യര്‍ക്ക്‌ പ്രത്യാശ നല്‍കുന്ന, സ്മരണകള്‍. ഒരു നടന്‍റെ ജീവചരിത്രം എന്നതിലുപരി, ഉള്ള് ഉരുകുമ്പോഴും  അപരന്‍റെ കണ്ണ് നനയാതെ അപരനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞ മഹാന്‍. ഒരു അമ്മയും രണ്ട് മക്കളും ജീവിതത്തില്‍ അനുഭവിച്ച  വേദനകള്‍, സ്നേഹം കൊണ്ട് മക്കളെ മൂടിയ ഒരമ്മ, ഒരു പക്ഷേ ഒരു ചാര്‍ലി ചാപ്ലിനെ ഈ ലോകത്ത് കിട്ടിയത് ഹന്നാ ഹില്‍ എന്ന അമ്മയുടെ മാതൃകയാര്‍ന്ന ജീവിതമായിരിക്കാം.

                             ചാള്‍സ് ചാപ്ലിന്‍റെയും ഹന്നാ ഹില്ലിന്‍റെയും മകനായി 1889 ലാണ്
ചാള്‍സ് സ്പെന്‍സര്‍ ചാപ്ലിന്‍ എന്ന  ചാര്‍ലി     ചാപ്ലിന്‍റെ ജനനം.മാതാപിതാക്കള്‍  നാടകത്തില്‍ അഭിനയിക്കുന്നവര്‍ ആയിരുന്നു അവരുടെ ഏക വരുമാനമാര്‍ഗ്ഗവും നാടകത്തില്‍ നിന്നായിരുന്നു. മൂന്ന് മുറിയില്‍ തുടങ്ങിയ ജീവിതം രണ്ട് മുറിയിലേക്കും പിന്നെ ഒരു മുറിയിലേക്കും  അവസാനം തെരുവിലും അനാഥാലയങ്ങളിലും വലിച്ചെറിയപ്പെട്ടു. പിതാവിന്‍റെ രണ്ടാം വിവാഹവും അമിതമായ മദ്യപാനവും ചാപ്ലിനെയും സഹോദരന്‍ സിഡ്നിയേയും തെരുവിലേക്കും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മാനസിക രോഗം  ഹന്നായെ മാനസിക രോഗാശുപത്രിയിലും എത്തിച്ചു.മാനവികതയും കരുണയും  കൈമുതലായുള്ള ഒരു ജീവിത മായിരുന്നു ചാപ്ലിന്‍റെത് എന്ന് തെളിയിക്കാന്‍ ഒത്തിരി സംഭവങ്ങള്‍ ഉണ്ട്. ഒരിക്കല്‍ അറവുശാലയിലേക്ക് കൊണ്ടുപോയ ഒരാട്ടിന്‍കുട്ടി പിടിവിട്ടു അവിടെനിന്ന് ഓടി രക്ഷപ്പെടുന്നു, അതിനെ പിന്തുടര്‍ന്ന മനുഷ്യര്‍ അതിനെ കൊലക്കായി അറവുശാലയിലേക്ക് കൊണ്ടുവരുന്നു, ഇതിനെല്ലാം  മൂകസാക്ഷിയായ ചാപ്ലിന്‍ തന്‍റെ അമ്മയോട് വന്ന് പരാതി പറയുന്നു, ഈ ആട്ടിന്‍ കുട്ടിയെ അവര്‍ കൊല്ലില്ലേ- ? ഈ സംഭവം തന്‍റെ ജീവിതത്തെ വല്ലാതെ സ്വധീനിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നാടക നടിയായ അമ്മയുടെ
ശബ്ദം ഇടറാന്‍ തുടങ്ങിയ മുതല്‍ അവരുടെ അവസരങ്ങള്‍ കുറയാന്‍ തുടങ്ങുന്നു, അമ്മയോടൊപ്പം നാടകശാലയില്‍ പോയിരുന്ന ചാപ്ലിന്‍  അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്, ജന്മസിദ്ധമായ കഴിവിലൂടെ  കാണികളുടെ കരഘോഷവും  നാണയവും നേടുന്നത് അന്നായിരുന്നു.

                                             
                                                 അനാഥമന്ദിരത്തിലേക്കുള്ള അമ്മയുടെയും രണ്ട് മക്കളുടെയും യാത്രയും,അവിടെ എത്തിയശേഷം അമ്മയില്‍ നിന്ന് രണ്ട് മക്കളേ മാറ്റി പാര്‍പ്പിക്കുന്ന അധികാരികളെയും അമ്മയെ ഒരു നോക്ക് കാണാന്‍ വിതുമ്പുന്ന ചാപ്ലിന്റെയും സഹോദരനായ സിഡ്നിയുടെയും
വികാരങ്ങളും അനാഥ മന്ദിരത്തില്‍ അനുഭവിച്ച യാതനകളും ഒരു പക്ഷേ അനുവാചകര്‍ക്ക് അവിശ്വസനീയമായിരിക്കും. കോടതി വിധി പ്രകാരം പിതാവിനോടൊപ്പം ജീവിതം തുടങ്ങിയ ചാര്‍ളിയും സിഡ്നിയും രണ്ടാനമ്മയുടെ ക്രൂരത കാരണം വീണ്ടും തെരുവില്‍ എറിയപ്പെടുന്നു,
തെരുവിലെ ഓരോ ദിനവുംചാപ്ലിന് സര്‍വ്വകലാശാല പോലെ ആയിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള തീവ്രമായ ആഗ്രഹത്തിന് ഉദാഹരണമാണ്അഷ്ടലങ്കഷെയര്‍ എന്ന  ഗ്രൂപ്പ്, കാണികളുടെ അംഗീകാരം നേടിയെടുക്കാന്‍ ചാപ്ലിന് കുട്ടിക്കാലത്തെ കഴിഞ്ഞുവെന്നത് അതിശയോക്തിയോടെ കാണേണ്ടിവരും. കൂടെപ്പിറപ്പായ പട്ടിണിയകറ്റാന്‍
ഒരു തരി പരിചയം പോലുമില്ലാത്ത ജോലിയില്‍ ഏര്‍പ്പെടുന്നതും പിരിഞ്ഞു പോകുന്നതും ചാപ്ലിന്റെ കുട്ടിക്കാലത്തെ നിരന്തരം പിടിച്ചുലച്ച സംഭവങ്ങളിലൊന്നാണ്. മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരിക്കുന്ന തന്‍റെ പിതാവിന്‍റെ  ശരീരം മറവ് ചെയ്യാന്‍ കഴിയാതെ തരിച്ചു നില്‍ക്കുന്ന ചാപ്ലിനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന്‍റെ മനോവികാരവും, പിതാവിന്‍റെ ശവസംസ്കാരശേഷം വീട്ടിലെത്തുന്ന മൂന്നംഗകുടംബം വിശപ്പിന്‍റെ മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നതും ചാപ്ല്ലിന്റെ കുട്ടിക്കാലം
എത്രമാത്രം വേദനാജനകമായിരുന്നുവെന്ന്   മനസ്സിലാക്കാം.

                                                   ചാപ്ലിന്റെ സഹോദരനായ സിഡ്നി ക്ക്  ആഫ്രിക്കയിലേക്ക് പോകുന്ന ഒരു കപ്പലില്‍ ജോലി തരപ്പെടുന്നതും ആദ്യ അവധിക്ക് നാട്ടില്‍ വരുന്നതും ഇഷ്ടാനുസരണം ഐസ്ക്രീമും കേക്കും കഴിക്കുന്നതും വളരെ ആഹ്ലാദത്തോടെയാണ്‌ ജീവചരിത്രത്തില്‍ ചാപ്ലിന്‍ ഓര്‍ക്കുന്നത്. അവധി കഴിഞ്ഞ് സിഡ്നി    ജോലിക്ക് പോയശേഷം അമ്മയുടെ മാനസികരോഗം വീണ്ടും മൂര്ച്ചിക്കയും ആരോരുമില്ലാതെ ചാപ്ലിന്‍ വീണ്ടും തെരുവില്‍ എറിയപ്പെടുകയും ചെയ്യുന്നു. ജോലി ഉപേക്ഷിച്ച് തിരിച്ചെത്തുന്ന സിട്നിയെ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന ചാപ്ലിന്റെ വസ്ത്രത്തെക്കുറിച്ചുള്ള വിവരണം മാത്രം മതി ആ ബാല്യകാലം ഓര്‍ക്കാന്‍.
സിഡ്നി വാങ്ങിക്കൊടുത്ത പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ബെഡ്ഫോര്‍ഡിലെ ബ്ലാക്ക്  മൂര്‍സ്നാ ടക എജെന്‍സിയിലേക്കുള്ള യാത്ര ചാപ്ലിന്റെ ജീവിതത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ തുറന്നു. പതിനൊന്നര വയസ്സ് മാത്രം പ്രായമുള്ള ചാപ്ലിന്‍ പതിനാല് വയസ്സായി എന്ന് പറഞ്ഞ് അവിടെ ചേരുന്നു. ഷെര്‍ലെക്ക് ഹോംസിന്‍റെ കഥയിലെ ബില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചാപ്ലിന്‍
എല്ലാപേരുടെയും അഭിനന്ദനത്തിന് പാത്രമായി.

                                                           
                                                                     പിന്നീടുള്ള നാളുകള്‍ ചാപ്ലിന് തിരക്കുകളുടെതായിരുന്നു.ഷേര്‍ലേക്ക് ഹോംസ് നാടകവുമായി പര്യടനങ്ങള്‍
ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ ഓരോന്നായി  തേടിയെത്തി.കാസെസ് സര്‍ക്കസ് കമ്പനിയില്‍ ചേര്‍ന്ന് ഹാസ്യനടനിലേക്കുള്ള യാത്ര. നിരന്തരം നാടക കമ്പനികളുമായി  പാരിസിലെക്കും മറ്റു രാജ്യങ്ങളിലേക്കും യാത്രകള്‍ പത്തൊന്പത് വയസ്സോടെ ഹാസ്യനടനെന്ന രീതിയില്‍ പ്രശസ്ന്‍. അമേരിക്കയില്‍ ചേക്കേറിയ ചാപ്ളില്‍ കാര്‍ണോയുടെ നാടകത്തില്‍ പകരക്കരനില്ലാത്തവണ്ണം പേരെടുത്തു, പിന്നിട് രാഷ്ട്രീയപരമായ  കാരണങ്ങളാല്‍ അമേരിക്കന്‍ പൗരത്വം നഷ്ടപ്പെടുകയും തിരിച്ച് ലണ്ടനില്‍ വന്നശേഷം സ്വിസ്സര്‍ലണ്ടില്‍ താമസമാക്കി.1975-ല്‍ സര്‍ പദവി നല്‍കി ബ്രിട്ടീഷ്‌ രാജ്ഞി ആദരിക്കുന്നു. തന്‍റെ വളര്‍ച്ചയുടെ എല്ലാ കാലത്തും സിട്നിയെയും അമ്മയെയും കൂടെ നിര്‍ത്താന്‍ ഒരിക്കലും മറക്കാത്ത ചാപ്ലിന്‍  ലോകത്തിന്
ശരിയായ ഒരു മാതൃകയായിരുന്നു.ചാപ്ലിനും നടിയായ മാട്രിനും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം,പൌളറ്റുമായുള്ള ബന്ധവും വേര്‍പിരിയുന്നു ഊനയുമായുള്ള വിവാഹബന്ധം ചാപ്ലിന് സന്തോഷമേകിയെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. ലോകത്തിന് കഠിനമായ പ്രയത്നത്തിലൂടെ മാതൃക കാട്ടിയ പകരക്കാരനില്ലാത്ത ചാപ്ലിന്‍ 1977 -ഡിസംബറിലെ ക്രിസ്തുമസ്സ് ദിനത്തില്‍-ലോകത്തോട്‌ വിട പറഞ്ഞു---

മരുപ്പച്ച



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ