2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

മധുരം നിന്‍റെ ജീവിതം --കെ പി അപ്പന്‍

                     മധുരം നിന്‍റെ ജീവിതം  --കെ പി അപ്പന്‍
                    ******************************************

ചില പുസ്തകങ്ങള്‍ കടലില്‍ പവിഴത്തിനായി മുങ്ങിത്തപ്പും പോലെയാണ് മുങ്ങുന്തോറും മൂല്യമേറിയ മുത്തുകള്‍ കിട്ടും ഒരിക്കലും ആഴക്കടലില്‍
മുത്തുകള്‍ക്ക് ക്ഷാമം ഉണ്ടാകില്ല അതുപോലെയാണ് കെ പി അപ്പന്‍റെ  2008 -ലെ
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മധുരം നിന്‍റെ ജീവിതം എന്ന
കൃതി. ഓരോ പ്രാവശ്യം വായിക്കുന്തോറും പുതിയ വെളിപ്പെടുത്തലുകള്‍.
1999-2000. കാലഘട്ടത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാറുണ്ടായിരുന്ന
ഉത്തരാധുനികത ( post moderisam) വായിച്ചതില്‍ നിന്നുള്ള വിലയിരുത്തല്‍ ആകാം കെ പി അപ്പന്‍റെ ഈയൊരു പുസ്തകം വായിക്കാന്‍ പ്രചോദനം ആയത്. സാഹിത്യമായ കണ്ണുകള്‍ കൊണ്ടും ആത്മീയമായ ചോദനകൊണ്ടും
ബൈബിളിനെയും വളര്‍ന്നു വരുന്ന മേരിവിഞാനീയത്തേയും മനോഹരമായി
കാട്ടാന്‍ അപ്പന് കഴിഞ്ഞു.പഠനകാലത്ത് തന്‍റെ അധ്യാപകനായിരുന്ന ഗില്‍ബര്‍ട്ട് അച്ഛന്‍ മനസ്സില്‍ കോറിയിട്ട ചിന്തകള്‍ പില്‍ക്കാലത്ത് കെ പി അപ്പനിലൂടെ മലയാള സാഹിത്യത്തിന് ഒത്തിരി സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. ബൈബിളില്‍ എത്ര മറിയം ഉണ്ടെന്ന അച്ഛന്‍റെ ചോദ്യവും അതിന് ഉത്തരമായി അച്ഛന്‍ തന്നെ നല്‍കുന്ന ഉത്തരവും ചിന്തനീയമാണ്. എല്ലാ മറിയമാരിലും വിശുദ്ധമറിയമുണ്ടെന്നും അല്ലെങ്കില്‍ അവരിലെല്ലാപേരിലും വിശുദ്ധ മറിയത്തിന്‍റെ നന്മകള്‍ ഉണ്ട് എന്നത് ഒരു  വിശാലമായ കാഴ്ചപ്പാടാണ്.  അനസൂയയും പ്രിയംവദയും ശകുന്തളയുടെ തോഴിമാരല്ല മറിച്ച് ശകുന്തളയുടെ ഭാവങ്ങളാണ്.അതുപോലെ സ്ത്രീകളിലെ എല്ലാ നന്മകളിലുംനന്മനിറഞ്ഞ മറിയത്തിന്‍റെ സ്വഭാവത്തിലെ അംശമുണ്ട് എന്ന പരമമായ സത്യം മേരിവിഞ്ജാനീയത്തിലെ സത്തയാണ്.

                                                പഴയ നിയമത്തിലേ 39 ഉംപുതിയ നിയമത്തിലെ   27ഉം പുസ്തകങ്ങള്‍ ചേര്‍ന്ന വിശുദ്ധ ബൈബിള്‍ ശരിക്കുമൊരു സാഹിത്യഗ്രന്ഥമാണ്. കവിതകള്‍,പ്രഭാഷണങ്ങള്‍, നിയമ സംഹിതകള്‍,വെളിപ്പെടുത്തലുകള്‍ എല്ലാം കാണാം. ബൈബിളിലെ തത്വചിന്തയെ ദസ്തയോവ്സ്കിയുടെ കാരമസോവ്‌ സഹോദര്‍ എന്ന കൃതിയിലൂടെ ഒരു ഉദാഹരണമായി അപ്പന്‍ കാട്ടുന്നു. യഹൂദകവിതയെ ഓര്‍മ്മിപ്പിക്കുന്ന  ബൈബിളിലെ ഗദ്യത്തിന്‍റെ താളം സാന്ദ്രവും തീവ്രവുമാണ്.
തന്‍റെ വിമര്‍ശന ഭാഷയെ രൂപപ്പെടുത്താനും  തന്‍റെ ബുദ്ധിയെ ചൈതന്യമുള്ളതാക്കാനും , മികച്ച കൃതികളെ ധ്യാനത്തോടെ വായിക്കാനും , മതേതര പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹിത്യ നിര്‍മ്മിതിയിലും ബൈബിള്‍ തുണയായി എന്ന വെളിപ്പെടുത്തല്‍ ബൈബിളിലെ സര്‍ഗാത്മകത വിളിച്ചോതുന്നു,ലോകസാഹിത്യം വിശുദ്ധ മറിയത്തിലൂടെ സഞ്ചരിച്ചപ്പോള്‍ മലയാള സാഹിത്യം മറിയത്തില്‍ നിന്ന് എന്തേ അകന്ന്‍ നിന്നു എന്ന ചിന്ത കെ പി അപ്പനെ  ആകുലപ്പെടുത്തുന്നു. ഏറ്റവും സുന്ദരമായ നക്ഷത്രങ്ങളെക്കാള്‍സുന്ദരിയായ കന്യക എന്ന വേട്സ്വര്‍ത്ത്  വിശേഷിപ്പിച്ച മറിയത്തില്‍ നിന്ന് മലയാള ഭാവന എങ്ങനയോ അകന്നത് ദൈവിക മാതൃത്വത്തിന്‍റെ കവിതകള്‍ നമുക്ക് നഷ്ടമാകാന്‍ കാരണമായിയെന്ന്‍ കെ പി കണ്ടെത്തുന്നു.ആത്മീയതയുടെ പ്രതീകമായ മറിയത്തെ  നക്ഷത്രമായി കാട്ടുന്നതിനായി  കെ പി  അപ്പന്‍ -ടി സ് എല്യട്ടിന്‍റെ കവിതയെ  കൊണ്ടു വരുന്നു.  മറിയത്തിനുണ്ടാകുന്ന ദിവ്യദര്‍ശനത്തെ കുറിച്ച് വിവരിക്കുന്നതിലേക്കായി റ്റാനര്‍-ന്‍റെ (Henry  ossawa Tanner).  ചിത്രത്തെ പരിചയപ്പെടുത്തുന്ന  കെ-പി, ദൈവ വിളിക്ക് മുന്നില്‍ വിറയലോടെ നില്‍ക്കുന്ന മറിയത്തെ വിവരിക്കുന്നു


                                                 മറിയത്തിന്‍റെ മഹിമയെ മഹത്തരമായ വാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്നത് ഒരു പക്ഷെ ബൈബിളിനെക്കാളും വിശുദ്ധ ഖുര്‍ആന്‍ ആണ്. ഈ പുസ്തകത്തില്‍ എന്നെ ഒത്തിരിയേറെ ആകര്‍ഷിച്ച നാലാമത്തെ അധ്യായം മറിയത്തെ പുകഴ്ത്തുന്ന ഖുര്‍ആന്‍-ലെ ഭാഗമാണ്. ജീവിതത്തില്‍ ഉഗ്രമായ അപമാനവും തീവ്രമായ ദാരിദ്ര്യവും, അനിര്‍വചനീയമായ വേദനയും, ദൈവപുത്രന്‍റെ മാതാവ് എന്ന രീതിയില്‍ അനുഭവിക്കേണ്ടി വന്നു.
ശിശുവായ യേശുവിനെ കയ്യിലെടുത്ത് , നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്‍റെ പ്രവചനം, യേശുവിന്‍റെ കുരിശുമരണത്തോളം കൂടെയുണ്ടായി.എന്‍റെ ദൈവമേ എന്‍റെ ദൈവമേ ഏന്തിനെന്നെ കൈവിട്ടു എന്ന കുരിശില്‍ കിടന്നുകൊണ്ടുള്ള ആര്‍ത്തനാദം ഒരു പക്ഷെ അധികമായി വേദനിപ്പിച്ചത് വിശുദ്ധ മാതാവിനെ ആയിരിക്കാം.ഈ ഭാഗം വിവരിക്കുന്നതിലേക്കായി കെ-പി അപ്പന്‍ - പ്രസിദ്ധ ദൈവശാസ്ത്രഞ്ജനായ ബല്‍ഥാസാറിന്‍റെ വാക്കുകള്‍ പരിചയപ്പെടുത്തുന്നു.

                                                    മറിയത്തെ മഹത്വപ്പെടുത്തുന്നതോടൊപ്പം പല കാലഘട്ടങ്ങളിലായി ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും കെ-പി ചൂണ്ടികാട്ടുന്നു,
മനുഷ്യര്‍ക്കും ദൈവത്തിനുമിടയില്‍ ക്രിസ്തുവല്ലാതെ വേറെയാരും ഇല്ലാ എന്ന മതപരിഷ്കരണവാദിയായമാര്‍ട്ടിന്‍ ലുതറും, ദൈവത്തെ പ്രസവിച്ചവള്‍ എന്ന  വാദത്തോട്  ഒരിക്കലും  യോജിക്കാത്തതായി ഓര്‍ബ് ഫിലിപ്സ് വര്‍ത്തിക്കുമ്പോഴും വിശുദ്ധ മറിയത്തിന്‍റെ കരുണ അവരുടെ മനസ്സില്‍ നിറഞ്ഞു നിന്നു. വിനയവും ഭക്തിയും കൊണ്ട് ലോകത്തെ കീഴ്പ്പെടുത്തിയവള്‍ എന്ന വാക്കുകള്‍ എന്നും വിശുദ്ധ മാറിയതിനുമാത്രമവകാശപ്പെട്ടതാകാം ബൈബിളില്‍.ഈ പുസ്തകത്തിന്‍റെ അവസാന ഭാഗത്ത്‌ ടോള്‍സ്റ്റോയ്‌-സോണിയ ദമ്പതികളുടെ കുടുംബ ജീവിതവും, സോണിയക്ക് ഉണ്ടായ ഒരു സ്വപ്നവും അതിനെ വിശുദ്ധ മറിയത്തിന്റെ സഹനവുമായുള്ള കൂട്ടി വായിക്കലും കെ-പി നന്നായി അവതരിപ്പിച്ചിരിക്കുന്നു.മറിയത്തിന്റെ കരുണ പ്രതിപാദിക്കുന്ന രണ്ട് നാടോടികഥകള്‍ ചേര്‍ത്ത് എഴുതിയ കെ-പി അപ്പന്‍ സാഹിത്യത്തിന്‍റെ , സ്നേഹത്തിന്‍റെ,  കരുണയുടെ, മാതൃത്വത്തിന്‍റെ അറിവിന്‍റെ ----ആരും കയറാത്ത കൊടുമുടികളില്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു-----

മരുപ്പച്ച
                       


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ