2016, നവംബർ 2, ബുധനാഴ്‌ച

വിശപ്പും -തുല്യതയും

                               വിശപ്പും -തുല്യതയും
                               ************************

ചിലതൊക്കെ ചിലപ്പോഴെങ്കിലുംമനസ്സിന്‍റെ ആഴങ്ങളില്‍ നിന്ന് തികട്ടികൊണ്ടിരിക്കും, തിക്തമെന്ന് തോന്നുന്ന പലതും ചിലപ്പോള്‍ ജീവിതത്തില്‍ സര്‍ഗാത്മകതയായോ അല്ലെങ്കില്‍ പുതിയ പാഠങ്ങള്‍ ആയോ  ഭവിക്കാറുണ്ട്  പ്രവാസത്തിന്‍റെ പ്രയാണം ആരംഭിച്ച വര്‍ഷം, , അല്ലെങ്കില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള ശ്രമം ആരഭിച്ച സമയം. 1992 -മുതല്‍ 1993 ജൂലൈ വരെയുള്ള സമയമായിരിക്കാം  ജീവിതത്തില്‍ മറക്കാനാകാത്തതും ഒരു പക്ഷേ പ്രവാസത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങള്‍ കണ്ടതും, തീയില്‍ കൂടി നടന്നവര്‍ക്ക് മാത്രമേ തീയുടെ ചൂട് അറിയാന്‍ കഴിയൂ അല്ലാത്തവര്‍ക്ക് അതൊക്കെ കേട്ടുകേള്‍വി മാത്രമായിരിക്കും. ഒരേ തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശയകൈമാറ്റം വാക്കുകളിലൂടെ ആയിരിക്കില്ല അത് ഹൃദയങ്ങള്‍ തമ്മിലുള്ള സംവദിക്കല്‍ ആകാം. സൗദിഅറേബ്യയുടെ തലസ്ഥാനമായ   റിയാദിനടുത്ത് ബദിയ എന്ന
സ്ഥലത്ത് താമസിക്കുന്ന സമയം, എന്‍റെ റൂമില്‍ നിന്ന് കഷ്ടി ഒരു
 കിലോമീറ്റര്‍ നടന്നാല്‍ മരുഭൂമിയാണ്ആടുകളെ കൂട്ടമായി സംരക്ഷിക്കുന്ന ഒത്തിരി കൂടാരങ്ങള്‍ ഉണ്ട്, സാധാരണ നാല് ചുറ്റും  വേലി കെട്ടി അതിനകത്ത് ആടും അതിനടുത്തായി ഒരു മനുഷ്യന്‍, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനുള്ള സാഹചര്യം ഇല്ലാതെ,  ആടിനും മനുഷ്യനും കുടിക്കാന്‍ ഒരു ടാങ്കില്‍ വെള്ളം , മനുഷ്യനും മൃഗത്തിനും വ്യത്യാസം ഇല്ലാതെ  ഒത്തിരിയിടം . ഇടക്ക് സമയം കിട്ടുമ്പോള്‍ അവരോടൊപ്പം ഞാന്‍ സമയം ചിലവഴിക്കുക പതിവായിരുന്നു,  എന്‍റെ ജോലി ആട് മേക്കുന്ന ജോലി അല്ലായെന്ന്‍ പറയാമെങ്കിലും പല കാര്യങ്ങളിലും തുല്യ ദുഖിതരായിരുന്നു. അതുകൊണ്ടാകണം ഞങ്ങളുടെ സുഹൃത് ബന്ധങ്ങള്‍ക്ക് അത്ര തീവ്രത ഉണ്ടായതും.ചില ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു ഒരു വലിയ പാത്രത്തില്‍ ആണ് ആഹാരം കഴിക്കാറ്, ആ സമയത്ത് ആരും ആരുടെ ദേശമോ ജാതിയോ അറിഞ്ഞിരുന്നില്ല, അന്ന് ഞങ്ങളുടെ ജാതിയും, മതവും, ദേശവും എല്ലാം ഞങ്ങളുടെ വിശപ്പും പ്രശ്നങ്ങളും ആയിരുന്നു.


                                       മദര്‍ തെരേസയുടെ ജീവചരിത്രത്തില്‍ അവരുടെ ഹൃദയം കൊണ്ട് കോറിയിട്ട ഒരു സംഭവം ഉണ്ട്. ഒരു  ഹൈന്ദവ സഹോദരന്‍ തന്‍റെ  ആറു  മക്കള്‍ അടങ്ങുന്ന കുടുംബം ദിവസങ്ങളായി പട്ടിണിയിലാണെന്നും സഹായിക്കണമെന്നും മദറിനോട്പറയുന്നു , അവര്‍ക്ക് വേണ്ട എല്ലാ ആഹാരസാധനങ്ങളുമായിമദര്‍  അവരുടെ വീട്ടില്‍ എത്തുന്നു, ആഹാരം കിട്ടിയ ഉടനെ ആ ആഹാരത്തിന്‍റെ നേര്‍ പകുതിയെടുത്ത് ആ വീട്ടിലെ കുടുംബിനി പുറത്തേക്ക് പോകുന്നു, തിരുച്ചുവന്ന ആ സ്ത്രീയോട് മദര്‍ ചോതിച്ചു, പട്ടിണിലായിരുന്ന നിങ്ങളുടെ മക്കള്‍ക്ക്‌  കൊടുക്കാനുള്ള  ആഹാരം എടുത്ത് എങ്ങോട്ടാ പോയതെന്ന്. അവരുടെ മറുപടി ഇങ്ങനെയായിരുന്നു , അയല്‍വാസിയായ ഒരു മുസ്ലിം കുടുംബം രണ്ട് ദിവസമായി പട്ടിണിയിലായിരുന്നു അവരുടെ മക്കള്‍ക്ക്‌ കൊടുക്കാനാ പോയത്. വിശക്കുന്നവനെ വിശപ്പിന്‍റെ വിളി അറിയൂ, സ്നേഹവും സമത്വവും, പിന്നെ ആരാധിക്കുന്ന ദൈവവും ഇങ്ങനെയുള്ളവരുടെ മനസ്സിലാണ്. പഠിച്ച ഒരു തത്വശാസ്ത്രങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒരു  വ്യക്തിയെ മനുഷ്യനാക്കാന്‍ന്‍ കഴിയില്ല, എല്ലാ നീതിശാസ്ത്രങ്ങളുടെ, പിന്നിലും കരുണയുടെയും, സ്നേഹത്തിന്‍റെയും, കരുതലിന്‍റെയും , ഒരു കൂടിചേരലുണ്ട്   അത് പ്രായോഗികമാവുകയും മനുഷ്യന് ഉപകാരപ്രദമാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഏത് തത്വശാസ്ത്രങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ. നിയമനിര്‍മ്മാണ സഭകളില്‍  മത്തായിക്കും-,മാധവനും-ബഷീറിനും ഒരു നിയമത്തിനായി  നമ്മള്‍ മുറവിളി  കൂട്ടുമ്പോഴും എന്തെ മനുഷ്യന് അങ്ങനെ ആകാന്‍ കഴിയുന്നില്ല, നിയമത്തെക്കാളുപരി ഹൃദയ വിശാലതയാണ് ആവശ്യം -എപ്പോഴോ നമുക്ക് നഷ്ടപ്പെട്ട കരുണ-സ്നേഹം-കരുതല്‍---ഇതൊക്കെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം----



മരുപ്പച്ച



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ