2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

കുരുത്തോലയില്‍ പോലും കച്ചവടം
 ഞാനുമിന്നാമാഘോഷിക്കുന്നു
ഓശാനപ്പെരുന്നാള്‍

ചടങ്ങുകള്‍ പൊടിപൊടിക്കുമ്പോള്‍
തീര്‍ക്കുന്നു വീണ്ടും കുരിശുകളേറെ
എന്നെ തേടിയവന്‍ കഴുതപ്പുറത്തലയുന്നു
ഞാനവനായി ഗാല്‍ഗുല്‍ത്താ പണിയുന്നു

വിദ്യപകര്‍ന്ന സിനഗോഗുകളിന്ന്‍
കച്ചവട കേന്ദ്രങ്ങളായോ-
ഒറ്റുകൊടുക്കാന്‍ വെമ്പുന്നു ഞാന്‍
കോഴി കൂവും വരെ കാക്കാതെ

അപരന്‍റെ യങ്കി അഴിക്കുന്നു ഞാനിന്ന്
അന്ന് നിന്‍റെയങ്കി പങ്കിട്ട പോലെ
വാക്കുകളാലെ മുള്‍ക്കിരീടം തീര്‍ക്കുന്നു
പീലാത്തോസ് നിനക്ക് ചാര്‍ത്തിയ പോല്‍

എന്നിലെ ക്രിസ്തുവിനെ ക്രൂശിച്ചു ഞാന്‍
ഞാനാകും ബറാബാസിന് ജീവിക്കാന്‍
കരുതുന്നുയെന്നും മുപ്പത് വെള്ളികാശ്
അവസരത്തിനൊത്ത്  കളിക്കുവാന്‍

വിധവയുടെ കാശിന് വിലയില്ലയിന്ന്
കുബേരനായി മാറുന്നു ആലയങ്ങള്‍
എന്നുമോശാന പാടുന്നു സമ്പന്നനായി
ചടങ്ങിനായിയൊരുനാള്‍ ഓശാന
പാടുന്നു നിനക്കായി---

വീണ്ടും വീണ്ടും ആണി തറക്കുന്നു
നിന്‍ ശിരസില്‍ ഞാന്‍---

മരുപ്പച്ച






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ