2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

കാപട്യമേറിയ ലോകം

വിശന്നു പൊരിഞ്ഞ വയറിനെത്തേടി
തെരുവിലലയണം-
കൂട്ടിനായി നല്ലൊരു
 പോട്ടം പിടിക്കണവനെ  കൂട്ടണം

വലതു കൈയ്യുകൊണ്ട് അപ്പം വിളമ്പണം
കാപട്യമേറും ചിരിയൊന്നു കാട്ടണം
പ്രകാശമേറും പോട്ടം പലതും പിടിക്കണം
പോട്ടങ്ങളെല്ലാം മുഖപുസ്തകത്തിന്‍
പല കോണിലായി വിതറണം

പോട്ടത്തിന്‍ കീഴെ നിറയുന്നും ലൈക്കും
കമന്ടും, മാന്യദേഹമെത്രയോ നല്ലവന്‍
സ്വര്‍ഗ്ഗരാജ്യമിവനല്ലോ അവകാശമെന്നും
അപ്പം കാട്ടി വിലസുന്നു കാപട്യങ്ങള്‍
പേരിനും പെരുമയ്ക്കും മാത്രമായി

പകലിന്‍റെ വെളിച്ചത്തില്‍ മിന്നുന്നു പുഞ്ചിരി
രാത്രിയില്‍ ചവിട്ടി മെതിക്കുവാന്‍ വെമ്പുന്നു
പെരുകുന്നു കോലങ്ങള്‍  നാടുനീളേ
യാചകനിന്നും യാചകന്‍ മാത്രം---

മരുപ്പച്ച



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ