2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

യാത്രാനുഭവം---അസര്‍ബെയ്ജാന്‍---പഴയ സോവിയറ്റ് യൂണിയന്‍


     
ഗ്ലാസ്നസ്തും  പരിസ്ട്രോയിക്കയും-  രണ്ട് വാക്കുകള്‍ -ഒരു തത്വസംഹിതയെ തകര്‍ത്തത് അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമായ ഒരു സ്വപ്നത്തെ തച്ചുടച്ചത് അതായിരിക്കും ഒരു പക്ഷെ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലെ മറക്കാനാവാത്ത ഒരു സംഭവം. 2004-സെപ്റ്റംബറില്‍ ഒരിക്കല്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന  അസര്‍ബെയ്ജാനില്‍  കാലുകുത്തുമ്പോള്‍ ഒരു
സ്വപ്നം യാഥാര്‍ഥ്യമായ അവിശ്വസനീയമായ പ്രതീതി ആയിരുന്നു.  കുട്ടിക്കാലത്ത് വായിച്ച് മറഞ്ഞു പോയ ടോള്‍സ്റ്റോയ്‌ കഥകളും കഥാപാത്രങ്ങളും പെട്ടെന്ന് മനസ്സിലൂടെ കടന്നുപോകുന്ന പ്രതീതിയായിരുന്നു
പെട്ടെന്നുള്ള കാഴ്ചകളില്‍  കേള്‍വിയില്‍ മാത്രം ഒതുങ്ങിക്കൂടിയ , വസന്തവും, ഗ്രീഷ്മവും, ശരത്കാലവും , ഹേമന്തവും ഋതുഭേദങ്ങള്‍ അനുഭവിക്കാന്‍ കിട്ടിയ ഭാഗ്യം ഒരു കുളിരുപോലെ ഇന്നും മനസ്സില്‍ തങ്ങുന്നു. പ്രണയികള്‍ക്ക് ഇരിപ്പിടം ഒരുക്കിയ ആരാമവും പ്രക്രിതിക്ക് കോട്ടം തട്ടാതെയുള്ള വികസനവും ഒരു പക്ഷെ റഷ്യന്‍ ഭരണകൂടത്തിന്‍റെ മാത്രം പ്രത്യേകതകള്‍ ആവാം. ഇന്ത്യാക്കാരോടുള്ള സ്നേഹവാത്സല്യം സാംസ്‌കാരികമായുള്ള ബന്ധം ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യ റഷ്യന്‍ ജനതയുടെ ഒരു അഭിഭാജ്യഘടകം ആയിരുന്നോ എന്ന് തോന്നിപ്പോകും.  ആദ്യമായി പരിചയപ്പെട്ട സ്വദേശി ചോദിച്ചത് ഇന്ദിരാഗാന്ധിയെ പറ്റിയായിരുന്നു, ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വവും സ്വധീനവും അത്രക്ക് വലുതായിരുന്നു റഷ്യന്‍ ജനതകള്‍ക്കിടയില്‍

പേര്‍ഷ്യന്‍ ഭാഷയില്‍നിന്നു ഉത്‌ഭവിച്ചതാകാം കാറ്റ് എന്ന് അര്‍ത്ഥംവരുന്ന
  ബാക്കു എന്ന പേര് എന്നാണ് അനുമാനം, ഇടക്കിടക്ക്  വീശിയടിക്കുന്ന ശക്തിയായ കാറ്റ് ബാക്കു സിറ്റിയുടെ മാത്രം അവകാശപ്പെട്ടതാണ്
.കുട്ടിക്കാലത്ത് പഠിച്ചിരുന്ന കാസ്പിയന്‍ തടാകം നേരില്‍ കണ്ടപ്പോള്‍ തടാകമല്ല കടല്‍ ആണെന്ന തോന്നല്‍  ഒരു പക്ഷെ അതിശയോക്തിയായി തന്നെ ഇന്നും മനസ്സില്‍ നില്‍ക്കുന്നു.  (ബാക്കു അസര്‍ബെയ്ജാന്‍റെ തലസ്ഥാനം)

                           
                                                     പ്രകൃതി സൌന്ദര്യവും സാംസ്കാരികമായ ഉന്നതിയും പഴങ്ങളുടെ നാടെന്ന ഖ്യാതിയുംഉയര്‍ന്നു നില്‍ക്കുമ്പോഴും ഒരു നൂറ്റാണ്ടിന് മറക്കാന്‍ കഴിയാത്ത തിക്താനുഭവങ്ങളുമായിഒരു തലമുറ കടന്നുപോയി  എന്നതാണ് വാസ്തവം. ഇന്നിന്‍റെ തലമുറക്ക് ആവശ്യമായിരുന്ന ധൂര്‍ത്തിന്‍റെ  സ്വതന്ത്രവും നേടിയെടുത്തവര്‍ യാഥാര്‍ത്ഥ്യമായ ഒരു സ്വപ്നത്തെ കുഴിച്ചുമൂടി. അധ്വനശീലരായ ഒരു വിഭാഗം ജനത അത് തന്നെയാകണം കമ്മ്യൂണിസം എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്,മറുവശത്ത്
 അധികാരമോഹികലായിരുന്നോ  അതിനെ തച്ചുടച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ജീവിതചക്രത്തിന്‍റെ പകുതി കഴിഞ്ഞവരോട് ആരാഞ്ഞാല്‍ നിസംശയം പറയും കഴിഞ്ഞനാളുകള്‍ വരണം ഇനിയുമെന്ന്.. പ്രായവ്യത്യസമില്ലാതെ ജോലിയോട് കാണിക്കുന്ന കൂറും  അനാവശ്യമായി  ആരോടും കാട്ടാത്ത പ്രതിപത്തിയും റഷ്യന്‍ ജനതയോടുള്ള എന്‍റെ ബഹുമാനം ഒത്തിരി വര്‍ദ്ധിപ്പിച്ചു, ഒത്തിരി പ്രായം ചെന്ന അമ്മച്ചിമാര്‍ അവരാല്‍ കഴിയുന്ന ജോലി ചെയ്തു ജീവിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാ അവരെ സ്നേഹിക്കാന്‍ കഴിയാതിരിക്ക.അതേസമയം അധ്വാനിക്കാതെ കമ്മ്യൂണിസം സ്വപ്നം കാണുന്ന നമ്മുടെ രീതിയോട് വെറുപ്പും തോന്നും.

                                                 പൂജ്യത്തിനു  പോകുന്ന തണുപ്പിന്‍റെ ആധിക്യം  കൊണ്ടാകാം മദ്യം ഒരു നിത്യോപയോഗസാധനമായി മാറിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളെക്കാള്‍  അധികമായി  വീഞ്ഞിനും വോട്ക്കക്കും സ്ഥാനം എല്ലാ കടകളിലും കൊടുത്തിട്ടുണ്ട്‌. ഇത്രയും സുലഭമായും വിലകുറച്ചും മദ്യം ലഭിച്ചിട്ടും  മദ്യാസക്തി ജനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന്‍ ഞാന്‍ പലപ്പോഴും ചിന്തിക്കുകയും മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട് ഉത്തരം അല്ല എന്നുതന്നെ.
തണുപ്പുകാലത്ത്ദളങ്ങളെ പ്രണയിക്കാന്‍ വെമ്പുന്ന മഞ്ഞുതുള്ളികളും  അസൂയയോടെ അതിനെ താഴേക്ക്‌ തള്ളിയിടുന്ന സൂര്യകിരണങ്ങളും --ഒരു പ്രണയാന്തരീക്ഷം തീര്‍ക്കുന്നു.  വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന ഉദ്യാനങ്ങള്‍ വളരെ ഭംഗിയായി സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി കരുതുന്നു എന്നത് ഒരു പ്രസക്തമായ കാര്യമായി ചൂണ്ടികാട്ടട്ടെ.
റോഡിന്‍റെ ഇരുവശങ്ങളിലായി കാണുന്ന മുന്തിരി പടര്‍പ്പുകളും ആപ്പിള്‍ മരങ്ങള്‍, ഒലിവ്  മരങ്ങള്‍ എല്ലാം ഇന്നും കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.

                                                       പ്രവാസജീവിത്തില്‍ നിന്ന് കിട്ടിയ തിക്തമായ അനുഭവമാണോ അതോ ആ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളോടുള്ള സ്നേഹമാണോ എന്നറിയില്ല  ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന സമയം സഹപ്രവര്‍ത്തകര്‍ സ്നേഹപൂര്‍വ്വം നല്‍കുന്ന ശീതളപാനീയങ്ങളും പഴങ്ങളും
സംഭരിച്ചു ബാക്കു സിറ്റിയിലെ ഭിക്ഷ കാര്‍ക്ക് കൊടുക്കുക ഒരു പതിവായിരുന്നു. പല നല്ല ഓര്‍മ്മകളും മനസ്സില്‍ നിറയുമ്പോള്‍ റഷ്യയിലെ പഴയ തലമുറയോടൊപ്പം ഞാനും സ്വപ്നം കാണുന്നു നഷ്ടപ്പെട്ട നാളുകള്‍ ഇനിയും വരില്ലേ ---?

മരുപ്പച്ച


                                                         

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഓണം

              ഓണം
             *********

തുമ്പയും തെറ്റിയും മുറ്റത്ത്‌
വിരിഞ്ഞിട്ടുമെന്തേ എന്‍റെ
മനസ്സിലോണം വന്നില്ല ?

ഓണം വരുത്തുവാന്‍ പൂക്കള-
മൊരുക്കി  ഞാന്‍  കാണാത്ത
മാവേലിക്കായി കാത്തിരുന്നു-

കാണുവാന്‍ കേള്‍ക്കുവാന്‍
മിണ്ടുവാനാര്‍ക്കുമേ കഴിയില്ല
യാന്ത്രികമാം ജീവിതങ്ങള്‍

കൂട്ട്കൂടുവാന്‍ കുഞ്ഞുങ്ങളില്ല-
ചിരിയില്ല  കളിയില്ല കഥകള്‍ ചൊല്ലുന്ന
തലമുറയുമില്ലയെങ്ങും നിറയും-
ഏകാന്തതമാത്രമിന്നു സ്വന്തം

കഥചൊല്ലേണ്ടവരെ പ്രതിഷ്ടിച്ചു-
ആതുരാലയങ്ങളിലിന്നിവര്‍
തുറന്നിട്ടജാലകത്തിലൂടെ നോക്കുന്ന-
കണ്ണുകളൊരിറ്റ്  സ്നേഹത്തിനായി

എല്ലാം മറന്ന് തകര്‍ക്കുന്നു ജീവിതം
തുറക്കുന്നു വാതില്‍ വാണിഭക്കാര്‍ക്കായി
ഉള്ളില്‍പ്പൊലിഞ്ഞ വെളിച്ചത്തിനായവര്‍
ബാഹ്യമാം മോടിയില്‍ വിഹരിക്കുന്നു

 ഓണനാളിലെങ്കിലുമൊന്നിച്ചൊരു സദ്യ-
കനവ്‌ കാണുന്നോരോ വീട്ടമ്മക്കും-
ഇടിത്തീയായി ഭവിക്കുന്നു  മദ്യമെന്ന
അസുരന്മാരോരോ ഭവനത്തിലും












  

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഇന്നിന്‍റെ ഓണം

ഇന്നിന്‍റെ ഓണം
****************
പൂവില്ലാ പൂക്കളവും
യാന്ത്രികമാംചിരിയും
തള്ളിക്കളഞ്ഞൊരു
പഴമയും പഴമക്കാരും-
നടിക്കുമൊരു പൊങ്ങച്ചവും
 ചേര്‍ന്നതല്ലേ ഇന്നത്തെ ഓണം-




2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഇന്നിന്‍റെ ജയിലും ശിക്ഷയും

        ഇന്നിന്‍റെ ജയിലും ശിക്ഷയും
        *****************************
അമ്മയെക്കൊന്നവന്‍ ഭഗിനിയെ
ഭോഗിനിയാക്കിയവന്‍ ഖജനാവ്
തകര്‍ത്തവന്‍ എല്ലാപേര്‍ക്കും
സുഖിക്കുവാനൊരുടമിന്നീ
ഭൂവില്‍ ജയിലുകള്‍ മാത്രം

ഗോവിന്ദച്ചാമിക്കുംമദ്യലോബിക്കും
വര്‍ഗീയവാദിക്കും രാഷ്ട്രീയക്കാരനും
കോഴിബിരിയാണിയുംപിന്നെ
ശീതീകരിച്ചമുറിയില്‍ കിടക്കയും

പട്ടിണിക്കാരന്‍റെ പട്ടിണിമാറ്റാന്‍
പദ്ധതിയില്ലപോലും രാജ്യദ്രോഹിക്ക്
ജയിലില്‍കരിമ്പൂച്ചക്കാവല്‍ക്കാര്‍

ശിക്ഷകേള്‍ക്കുമ്പോള്‍ച്ചിലര്‍ക്ക്
തുടങ്ങുകയായിനെഞ്ചുവേദനയും
മോഹാലസ്യവുംപിന്നെ വലിയ
ആശുപത്രിയില്‍വിശ്രമവും

ശിക്ഷിക്കാനുംനിയമം നടപ്പിലാക്കാനും
നീതിബോധംകൂടിയകുറെകോമരങ്ങള്‍
ശിക്ഷിക്കപ്പെടുന്നുയെങ്ങുംകരയുവാന്‍മാത്രം
വിധിക്കപ്പെട്ടക്കുറെ പട്ടിണിപ്പാവങ്ങള്‍--

ശിക്ഷകിട്ടിയവനുടെ കുറ്റം ഭീകരമാണ്പോലും
അയല്‍ക്കാരന്റെ  കോഴിയെ കല്ലെറിഞ്ഞു
പിന്നെവിശന്നപ്പോലയല്‍ക്കാരന്‍റെകപ്പപറിച്ചു
ചമ്മന്തിയരക്കാനായിപ്പറമ്പിലെ തേങ്ങ കട്ടു,

അരച്ചാണ്‍വയറിനായിയന്നം കട്ടവന്‍ കുറ്റവാളി
ഖജനാവ്കൊള്ളയടിച്ചവരെല്ലാരുമേ മാന്യന്‍മാര്‍

ശിക്ഷണത്താലെ നേര്‍വഴിയ്ക്കാക്കേണ്ടവരെ
ശിക്ഷയാലെയോതുക്കുന്നു
ശിക്ഷയാലെയൊതുക്കേണ്ടവരെ
പൂമാലയിട്ടാദരിക്കുന്ന നീതിപീഠം

നിയമമെന്നും ദരിദ്രന്‍റെമുന്നില്‍
ഫണംവിടര്‍ത്താന്‍ കൊതിക്കുന്നു
സമ്പന്നന്‍റെമുന്നില്‍നാണിച്ചുനില്‍ക്കുന്നു.
നിഷേധിക്കുമുന്നില്‍ തലകുനിക്കുന്നു----











2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കരിനിയമങ്ങള്‍

കരിനിയമങ്ങള്‍
******************
പട്ടിക്ക് സംരക്ഷണം
പൂച്ചക്ക് സംരക്ഷണം
എല്ലാത്തിനും നിയമം
പേരെടുക്കാന്‍ നിയമം
നിര്‍മ്മിക്കുന്ന മനുഷ്യ-
തെരുവിലയും മക്കള്‍ക്ക്‌
സംരക്ഷണമെവിടെ --?
നിയമം മനുഷ്യനന്മക്ക് വേണ്ടിയോ ?
വാചക കസര്‍ത്തിനു വേണ്ടിയോ-   ?

ഓണ്‍ ലൈന്‍ മദ്യം

              ഓണ്‍ലൈന്‍ മദ്യം
              ****************
ഓണ്‍ലൈനില്‍ ജീവിക്കും മലയാളിക്ക്
ഓണത്തിനൊന്ന്  ഓഫ് ലൈനാകാന്‍
ബിവറേജസ് ഒരുക്കുന്നു ഓണ്‍ ലൈന്‍മദ്യം
മദ്യഷാപ്പും ഓണ്‍ ലൈന്‍ ഷാപ്പും ചേര്‍ന്ന്
കേരളത്തെ കുട്ടിച്ചോറാക്കുന്നു---



ഒഴുകുന്ന സ്നേഹം


         ഒഴുകുന്ന സ്നേഹം
         *********************
ഒഴുകുന്ന അരുവിയില്‍ തടയണ കെട്ടി
വെള്ളം പല ഭാഗത്തേക്ക് ഒഴുക്കാന്‍
സാധിക്കും പക്ഷേ സ്നേഹത്തെ
അങ്ങനെ ചെയ്യാന്‍ കഴിയില്ല. സ്നേഹം
 അനായാസവും അനര്‍ഗളമായും
 ഒഴുകേണ്ടതാണ്.കെട്ടിനിര്‍ത്തുന്ന
സ്നേഹം ഒരിക്കലും ഫലപ്രദമാകില്ല
, പ്രകടിപ്പിക്കാത്തസ്നേഹം ഒഴുകാത്ത
  അരുവി പോലെയോ വെള്ളം വറ്റി
വരണ്ട ജലാശയം പോലയോ ആയിരിക്കും---

മരുപ്പച്ച




2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

അഗ്നി

                 അഗ്നി
                ********
ഇനിയൊരു ജന്മമുണ്ടേല്‍ പിറക്കണമീ
ഭൂമിയിലൊരുമാത്ര അഗ്നിയായി
ചുട്ടുപറത്തണമീയന്ധജന്മങ്ങളെ-
എന്നേക്കുമായിയീ മണ്ണില്‍ നിന്നും

വര്‍ഗീയവിഷംചുരത്തുമാത്മാക്കളെ
വേണ്ടയീ ധരണിക്ക് ഭാരമായി
മതമല്ല മനുഷ്യനാകട്ടെ വലുതെന്ന്‍
ചൊല്ലുവാന്‍യഗ്നിയാകണമെനിക്ക്

ദൈവമുറങ്ങാത്ത ആലയങ്ങള്‍ക്കായി
രക്തം ചൊരിക്കും കോമരങ്ങളേ--
ഹൃദയമൊന്നു തുറക്കുവിന്‍
ദൈവമൊന്നു വസിക്കട്ടെയുള്ളില്‍

അന്നത്തിനായി കൈനീട്ടും കരങ്ങളെ
അന്തിക്ക് കൂട്ടിനായി വിളിക്കുന്നോനെ-
തെരുവിലലയും ചിത്തരോഗിക്ക്-
ബീജം വിളംബുന്നോനെ ചുട്ടെരിക്കണമീ-
 ഭൂവിലിനിയൊരവസരം നല്കിടാതെ

അരച്ചാണ്‍ വയറിനായി  മാറുകാട്ടും
 ഗണികയുടെയന്നത്തില്‍പങ്കുപറ്റും
 നപുംസകങ്ങളെചുട്ടെരിക്കണമീ-
 മണ്ണിലൊരുവേള അഗ്നിനാളമായി

കാനനത്തെ ഊഷരമാക്കുമധമനെ
ചുടുകാട്ടില്‍ തള്ളേണം പിന്നെ-
കാട്ടാറിന്‍ ശോഭ കവര്‍ന്നവനെ
കാട്ടിലുപേക്ഷിക്കണമനാഥനായി

പിറക്കണമീ ഭൂവിലഗ്നിയായിയെനിക്ക്---


മരുപ്പച്ച






2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

മറവി

                      മറവി
                     ******
മരണം പോലും മറന്നു ജീവിക്കുന്നീ
മണ്ണില്‍മനുജന്‍ ജീവിതമെന്തന്നറിയാതെ
മറന്നുവെന്ന്നടിക്കുന്നവരും
മറക്കുവാന്‍ ശ്രമിക്കുന്നവരുമേറെ

മറവിയുടെയഴുക്കുചാലില്‍
കളയുന്നുജന്മംനല്കിയവരെയും
കൂടെപ്പിറപ്പുകളെയും-
ഒരുനാള്‍ഞാനുമീചാലില്‍
നിപതിക്കുമെന്നറിയാതെ

മറവിയെ പഴിചാരിയപരനെ
വിധിക്കാന്‍വെമ്പുന്നകൂട്ടര്‍
തമസ്സിനെമാത്രംപുല്‍കുന്നു

മറവിയുടെയാഴങ്ങളില്‍
പതിച്ചയോരോജീവിതവും
തുഴയില്ലാത്ത വള്ളംപോല്‍
ലക്ഷ്യമില്ലാതലയുന്നു

പക്ഷിയില്ലാത്ത കുലായംപോല്‍
ഉര്‍വ്വരമല്ലാത്ത മണ്ണ് പോല്‍
മറവിയിലാണ്ട ജീവിതങ്ങള്‍

കയ്പ്പുകള്‍ നീക്കുവാന്‍
നിണം പുരണ്ടകാഴ്ചകള്‍
മറക്കുവാന്‍ മറവിയൊര-
അനുഗ്രഹമായീടുന്നുയീ-
ഉലകില്‍ചിലനെരമെങ്കിലും---

മരുപ്പച്ച


2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍

                       സ്വാതന്ത്ര്യദിനാശംസകള്‍ 
                       ***************************  

ഭാരതം വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷത്തിനായി കാതോര്‍ക്കുന്നു.
1947ഓഗസ്റ്റ്‌ മാസം പതിനാലാം തിയതി അര്‍ദ്ധരാത്രി നമ്മള്‍ സ്വാതന്ത്ര്യം
നേടുമ്പോള്‍ ഡല്‍ഹിയില്‍ അധികാരം കൈയാളുന്നത്തിന്‍റെയും അധികാരം
പങ്കുവയ്ക്കുന്നതിന്‍റെയും തിരക്കിലായിരുന്നു ഏവരും. അന്ന് രാത്രി
വളരെ സന്തോഷവാനായി രാഷ്ട്രത്തോട്‌  നെഹ്‌റു നല്‍കിയ സന്ദേശം
ഒരു സ്വപ്നമായി നിലനില്‍കുന്നു. ഈ സമയത്ത് ബംഗാളില്‍  പൊട്ടി
പുറപ്പെട്ട വര്‍ഗ്ഗീയ കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരങ്ങള്‍ക്ക്
മുകളിലാണ്. അധികാരത്തിന്‍റെ ലഹരിയില്‍  മുങ്ങി ഡല്‍ഹി ജ്വലിക്കുമ്പോഴും ഭാരതത്തിന്‍റെ പലഭാഗത്തും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാനും ശാന്തി ശാന്തി എന്ന് വിളിച്ചു പറഞ്ഞു അവര്‍ക്കിടയിലൂടെ സഞ്ചരിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു ആ മനുഷ്യനെ ഈയൊരു നിമിഷത്തില്‍
 ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.

                                              സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ ഒട്ടനവധി ആയിരുന്നു,  അതില്‍ പ്രധാനം ഒറ്റപ്പെട്ട തുരുത്ത് പോലെ
അവശേഷിച്ച നാട്ടുരാജ്യങ്ങളെ യോജിപ്പിക്കുക എന്നത് ആയിരുന്നു. അത്തരം കാര്യങ്ങളില്‍ നെഹ്രു ഒരു പടി മുന്നില്‍ പോയി എന്നു പറയാം, ബംഗാളില്‍
പടര്‍ന്ന പട്ടിണി ആവാം നമ്മുടെ ഒന്നും രണ്ടും പഞ്ചവല്സര പദ്ധതികള്‍
കാര്‍ഷിക മേഘലക്ക് മുന്‍തൂക്കം കൊടുക്കാനും സ്വയം പര്യാപ്തത നേടാനും
സഹായിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ നമ്മുടെ പദ്ധതി വിഹിതത്തെക്കാളേറെ  സമ്പത്ത് നമ്മുടെ രാജ്യത്ത് അഴിമതിക്കാരും രാഷ്ട്രീയക്കാരുമായുള്ള അവിഹിതബന്ധം മൂലം നഷ്ടമായി.  വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയ മേഖലയിലും ഭാരതത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ മാഹത്മജിയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ നമ്മള്‍ ശരിക്കും പരാജയപ്പെട്ടില്ലേ, ഗാന്ധിജി വിഭാവനം ചെയ്ത അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ നമ്മള്‍ വര്‍ഷങ്ങള്‍ പലത് കാത്തിരിക്കേണ്ടി വന്നു.
                                               
                                                     ജനുവരി 26 -1950- റിപ്പബ്ലിക് ആയ ഇന്ത്യ, ഭരണഘടന വിഭാവനം ചെയ്ത സമത്വവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നതിയും എത്ര കണ്ട് നേടി. ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും  ഏകീകൃത സിവില്‍കോട് ചര്‍ച്ചകള്‍ മാത്രമായി ഒതുങ്ങുന്നു . വികസനം എന്നും സമ്പന്നന്‍റെ കീശ വീര്‍പ്പിക്കാനുള്ള  ഒരു ഉപാധിയായി മാറുന്നു. സ്വതന്ത്ര്യാനന്തരം ഒരു കാര്‍നിര്‍മ്മാണ ശാല ആരംഭിക്കാനുള്ള നെഹ്രു വിന്‍റെ തീരുമാനത്തെ എതിര്‍ത്ത ഗാന്ധിജി അന്നത്തെ സാഹചര്യത്തില്‍ ഭാരതീയന് ആവശ്യം സൈക്കിള്‍ നിര്‍മ്മാണ ശാല ആണെന്നും വികസനം എന്നാല്‍ ഏറ്റവും താഴെക്കിടയിലുള്ള വരുടെ ഉന്നതിയാണെന്നും  വിവരിച്ചു, പാവപ്പെട്ടവന്‍റെ
ഉയച്ചയില്ലാത്ത ഏത് രാജ്യമാണ് വളര്‍ച്ച നേടി എന്ന് പറയാന്‍ സാധിക്കുക.
പുതിയ ഒരു സ്വാതന്ത്ര്യപുലരിയില്‍ നല്ല ഒരു നാളെക്കായി കൈകോര്‍ക്കാം
പാവപ്പെട്ടവനുവേണ്ടി വസ്ത്രം പോലും ഉപേക്ഷിച്ച  ആ മഹാത്മാവിനെ ഓര്‍ക്കാം ----നമുക്ക് വേണ്ടി  ചോര ചിന്തിയ എല്ലാ രക്തസാക്ഷികളെയും ഓര്‍ക്കാം----.


                                               
                                         


2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

പ്രണയം

                പ്രണയം
                *********
ഇന്ന് ഞാനെന്‍റെ ജനാലയുടെ തിരശ്ശീല മാറ്റി
കൈയെത്തും ദൂരത്തായുള്ള  കടല്‍ കാണാന്‍
 വേലിയേറ്റവും വേലിയിറക്കവും കാണാന്‍
കുറച്ചു സമയത്തേക്കെങ്കിലും, കരയും
കടലും തമ്മില്‍ ഉണ്ടാക്കുന്ന പ്രണയവും
വിരഹവും കാണാന്‍,അങ്ങകലെ
 ചക്രവാളത്തില്‍  ഉദിക്കുന്ന സൂര്യനെ കാണാന്‍

 ഇന്നലെ വരെ എനിക്കെല്ലാം
നീയായിരുന്നു, എന്‍റെ  ഭാവനയും ചിന്തയും  
എല്ലാമെല്ലാം,  തെല്ല്‌ അഹങ്കാരത്തോടെ
നിന്നില്‍  ഞാന്‍കണ്ടിരുന്നുയീ   പ്രപഞ്ചത്തെ.

ഇന്ന് നീഅകലങ്ങളിലെവിടെയോ , നീ വരും
വരെനോക്കി ഇരിക്കാന്‍ കാണുന്നതിലെല്ലാം
നിന്നെ കാണാന്‍ നിന്നെ മാത്രം കാണാന്‍
ഞാനീ ജാലകം തുറന്നിടട്ടെ---


2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

സമദൂരം

               സമദൂരം
               *********
ഇടത്തോട്ട് തിരിഞ്ഞാല്‍ പണം
വലത്തോട്ട് തിരിഞ്ഞാല്‍ പണം
കുനിഞ്ഞാല്‍ കാല്‍ പണം
നിവര്‍ന്നാല്‍ മുക്കാല്‍ പണം
ഇതിന്‍റെ പേരാണ് പോലും
സമദൂരസിദ്ധാന്തം-

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സൗഹൃദം

          സൗഹൃദം
           **********
ചൊല്ലുവാനെളുപ്പമെങ്കിലും
കരുതുവാനേറെഭാരമേറും
ഹൃദയതല്പത്തിലിടം-
പിടിക്കുമോരോസൗഹൃദവും
ഉലയാതെ അണയാതെ വാണിടട്ടെ-




2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഹിരോഷിമ ദിനം-

ഇന്ന് ഹിരോഷിമദിനം അമേരിക്ക അണുബോംബ്
വര്‍ഷിച്ചത്തിന്‍റെ അറുപത്തി അഞ്ചാം വാര്‍ഷികം
70000 പേരെ നിമിഷ നേരം കൊണ്ട് കൊന്നൊടുക്കി
ബാക്കിപത്രം വേറെയും----ഇനിയും വേണോ ഒരു
യുദ്ധം-------

            ഹിരോഷിമ ദിനം
             *****************

പട്ടിണിക്കിട്ടു  ആയുധം വാങ്ങി
പിന്നെയോരുമിച്ചു കൊല്ലുന്ന
ഭരണകൂടങ്ങളേയെന്തിന്
കാട്ടുന്നുയീ ക്രൂരത മനുജനോട്

രാസമൂലകങ്ങള്‍ കൂട്ടി നിങ്ങള്‍
മെനയുന്നുആയുധങ്ങള്‍
കൊന്നുകൊലവിളിക്കുവാന്‍
ഭ്രാന്തമാം ആവേശത്തോടെ

മരുന്നിനായി മാറേണ്ടതെല്ലാമേ
മരണത്തിനായിമാറ്റീടുന്നു
പരീക്ഷണനിരീക്ഷണങ്ങള്‍
മുന്നേറുന്നുഅന്ത്യക്രിയക്കായി

അധിനിവേശങ്ങള്‍ തകര്‍ക്കുന്നു
രക്തപ്പുഴകള്‍ തുടര്‍ക്കഥകളാകുന്നു
ഭൂമീദേവി കണ്ണടക്കുന്നു
അങ്ങുമിങ്ങും പാലായനം മാത്രം

 മനുഷ്യനന്മക്കായിപ്പലതും
കണ്ടെത്തിയ യാചാര്യന്മാര്‍
വിലപിച്ചിടുന്നുകുറ്റബോധത്താല്‍

വേണ്ടയിനിയൊരു ഹിരോഷിമയും
നാഗസാക്കിയുമീമണ്ണില്‍
ഇനിവീഴണ്ട കണ്ണുനീരീമണ്ണില്‍

പിറക്കണമീ ഭൂവില്‍ വീണ്ടുംബുദ്ധനും
കൃഷ്ണനും യേശുവും നബിയും
ശാന്തിതന്‍ദൂതുമായി








2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

മരം

മരമൊന്നു നടുക
മരണമൊഴിവാക്കൂ

മരമൊന്നു നടുക
മണ്ണ് സംരക്ഷിക്കൂ

മരമൊന്നു നടുക
മനുഷ്യനെ സ്നേഹിക്കൂ

മരമൊന്നു നടുക
മനുഷ്യനായി ജീവിക്കൂ

മരമൊന്നു നടുക
പ്രക്രിതിക്ക് കാവലാകൂ


2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

കര്‍ഷകന്‍

              കര്‍ഷകന്‍
             ************
ശലഭം പൂവിനെപ്പുണരുന്നപോല്‍
മണ്ണിനെപ്പുണരുന്നവന്‍ കര്‍ഷകന്‍
ചോരയുംനീരും മണ്ണിലൊഴുക്കി
ഭൂമിയെ സ്നേഹിക്കുന്നിവന്‍

സ്വയമേവ പശി മറന്നപരന്‍റെ
വിശപ്പകറ്റാന്‍ വീര്‍പ്പുമുട്ടുന്നു
ദാഹിക്കും ഭൂമിയെ തെളിനീരിനാല്‍
ഉര്‍വരമാക്കുവാന്‍ വലയുന്നവന്‍

മഴയും കാറ്റും നെഞ്ചിലേറ്റി
പ്രകൃതിതന്‍ ഭാവമറിരിഞ്ഞിടുന്നു
പ്രകൃതിതന്‍ വക്ഷത്തില്‍ ചാരി
 അപരനായി ജീവിതം ഹോമിച്ചിടുന്നു

എങ്ങോ മുളക്കുന്ന വിത്തുകള്‍ക്കായി
മനസിലൊരുക്കുന്നു തടയണകള്‍
എങ്ങോ വിരിയുന്ന പൂക്കള്‍ക്കൊപ്പം
മനസ്സില്‍ വിരിയുന്നു വസന്തകാലം

മണ്ണില്‍വിതറുംവിത്തുകള്‍ക്കായി
മനസ്സിലൊരുക്കുന്നുനീരുറവ
മുളപൊട്ടുവോളംകാത്തിടുന്നു
പേറ്റുനോവ്‌പേറുംസീമന്തിനിപോല്‍

ഇന്നില്ലയാരുമേ കയ്യാലെ-
മണ്ണിനെത്തഴുകുവാന്‍
വേണ്ടയാര്‍ക്കുമേ
മണ്ണിന്ടെ ഗന്ധവും ചാരവും

എങ്ങോ മുഴങ്ങുന്നു വറുതിതന്‍രോദനം
 കൂട്ട മൃത്യവിന്‍ കാഹളംപോല്‍