2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഓണം

              ഓണം
             *********

തുമ്പയും തെറ്റിയും മുറ്റത്ത്‌
വിരിഞ്ഞിട്ടുമെന്തേ എന്‍റെ
മനസ്സിലോണം വന്നില്ല ?

ഓണം വരുത്തുവാന്‍ പൂക്കള-
മൊരുക്കി  ഞാന്‍  കാണാത്ത
മാവേലിക്കായി കാത്തിരുന്നു-

കാണുവാന്‍ കേള്‍ക്കുവാന്‍
മിണ്ടുവാനാര്‍ക്കുമേ കഴിയില്ല
യാന്ത്രികമാം ജീവിതങ്ങള്‍

കൂട്ട്കൂടുവാന്‍ കുഞ്ഞുങ്ങളില്ല-
ചിരിയില്ല  കളിയില്ല കഥകള്‍ ചൊല്ലുന്ന
തലമുറയുമില്ലയെങ്ങും നിറയും-
ഏകാന്തതമാത്രമിന്നു സ്വന്തം

കഥചൊല്ലേണ്ടവരെ പ്രതിഷ്ടിച്ചു-
ആതുരാലയങ്ങളിലിന്നിവര്‍
തുറന്നിട്ടജാലകത്തിലൂടെ നോക്കുന്ന-
കണ്ണുകളൊരിറ്റ്  സ്നേഹത്തിനായി

എല്ലാം മറന്ന് തകര്‍ക്കുന്നു ജീവിതം
തുറക്കുന്നു വാതില്‍ വാണിഭക്കാര്‍ക്കായി
ഉള്ളില്‍പ്പൊലിഞ്ഞ വെളിച്ചത്തിനായവര്‍
ബാഹ്യമാം മോടിയില്‍ വിഹരിക്കുന്നു

 ഓണനാളിലെങ്കിലുമൊന്നിച്ചൊരു സദ്യ-
കനവ്‌ കാണുന്നോരോ വീട്ടമ്മക്കും-
ഇടിത്തീയായി ഭവിക്കുന്നു  മദ്യമെന്ന
അസുരന്മാരോരോ ഭവനത്തിലും












  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ