2017, ജൂലൈ 24, തിങ്കളാഴ്‌ച

നന്മ

                     
അമ്മയും നന്മയുമൊന്നുപോല്‍
മണ്ണില്‍പിറന്ന രണ്ട് സുകൃതങ്ങള്‍!
അമ്മ കുഞ്ഞിനെപേറുന്നപോല്‍
നന്മ പേറണമെല്ലാ മനസ്സിലും

തിന്മയെന്ന തമസ്സകറ്റാന്‍
നന്മയെന്ന ദീപം തെളിക്കാം
പെരുകുന്ന തിന്മയെ പഴിക്കാതെ
നന്മ പേറും ചെരാതുകളായീടാം

താങ്ങുന്ന ഭൂമിക്ക് തണലായ്
തകരുന്ന മനസ്സിന് താങ്ങായിടാം
സുഗന്ധം പരത്തുന്ന മാലേയം പോല്‍
നന്മയാല്‍ സുഗന്ധദായകരായിടാം

നന്മയാല്‍ മരണത്തെ തോല്പിച്ചിടാം
കണ്ണും കരളും ദാനമായേകിടാം
മാതൃകയേറും   മനുഷ്യരായ്
സ്വര്‍ഗ്ഗമീ ഭൂവില്‍ പണിതുയര്‍ത്തിടാം

അപരനായ്മധു കരുതും മധുപന്‍ പോല്‍
വരും തലമുറക്കായി പകരാം നന്മകള്‍
അന്നം കരുതാന്‍ നിരന്നിടുമുറുമ്പ് പോല്‍
സേവനം ചെയ്യാന്‍ നിരന്നിടാം കരുതലോടെ

കവിഞ്ഞൊഴുകും കല്ലോലിനിപോല്‍
നിറഞ്ഞൊഴുകണം നന്മയെന്നും
അനാഥരെന്ന്‍ മൊഴിയാത്തൊരു
കൈരളിയെ കൈകളിലേന്തിടാം-

മരുപ്പച്ച







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ