2017, ജൂലൈ 21, വെള്ളിയാഴ്‌ച

ഊഷരമായ ജീവിതങ്ങള്‍

                       
മേഴ്സി അതായിരുന്നു അവളുടെ പേര്,പേര് പോലെ കരുണയുള്ളവളായിരുന്നു അവള്‍ എന്നും. ത്രസ്യമ്മാ പാപ്പച്ചന്‍ ദമ്പതികളുടെ മൂത്തമകള്‍. ഒരു പക്ഷെ മകള്‍ എന്നതിനേക്കാളേറെ അവള്‍
താഴെയുള്ള  അവളുടെ കൂടെപ്പിറപ്പുകള്‍ക്ക് അമ്മയായിരുന്നു. കൂലിപ്പണിക്കാരായ അപ്പനും അമ്മയും ജോലി കഴിഞ്ഞു വരുവോളം
അല്ലലറിയാതെ  അവളുടെ രണ്ട്  അനുജത്തിമാരെയും ആങ്ങളയെയും പോറ്റിയത് അവളായിരുന്നു. വീട്ടുകാര്യങ്ങള്‍ നോക്കുന്നതോടോപ്പം
പഠിക്കാനും മിടുക്കി ആയിരുന്നു അവള്‍. കൃത്യമായി ഫീസ് കൊടുക്കാനും
മക്കളെ നന്നായി പഠിപ്പിക്കാനും ആഗ്രഹം ഉണ്ടെങ്കിലും ത്രസ്യമ്മാ പാപ്പച്ചന്‍
ദമ്പതികള്‍ക്ക് അതിന് കഴിഞ്ഞില്ല.എല്ലാ കഷ്ടതയുടെ നടുവിലും മേഴ്സി
തന്‍റെ വലിയ ആഗ്രഹമായിരുന്ന നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. അവളുടെ മനസ്സിന്‍റെ ത്യാഗപൂര്‍ണ്ണമായ സ്നേഹം അതാവാം അവളെ ഒരു നഴ്സ് ആകാന്‍ പ്രേരിപ്പിച്ചത്. പഠിത്തം കഴിഞ്ഞ ഉടനെ തന്നെ അവള്‍ക്ക്  ഡല്‍ഹിയില്‍ ഒരു ജോലി തരപ്പെട്ടു കുറഞ്ഞ ശമ്പളമാണേലും അവള്‍ക്ക് അതൊരു വലിയ ആശ്വസമായിരുന്നു, ഒന്നുമില്ലാത്തവര്‍ക്ക് ഒരു കച്ചിത്തുരുമ്പും വലുതല്ലേ.നാട്ടില്‍നിന്നും ഡല്‍ഹിയിലേക്കുള്ള പറിച്ചു നടല്‍
അവള്‍ക്ക് ഒരു അനുഭവവും പുതുമയും ആയിരുന്നു.

                                                       സഹോദങ്ങളുടെ പഠനം വാര്‍ധക്യത്തിന്‍റെ പിടിയില്‍ വീണുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍, ജോലിക്കിടയിലെ പിരിമുറുക്കം ഇതൊക്കെ ആയിരിക്കാം ചിലപ്പോള്‍ മേഴ്സിയെ ജോയിയുമായി അടുപ്പിച്ചത് അവളുടെ വിഷമങ്ങള്‍  പങ്കുവക്കാന്‍ ഒരാള്‍ ഇടയ്ക്കു തിരക്കിനിടയില്‍ അവര്‍ പരസ്പരം കാണുന്നത് പതിവായി .ആര്‍ക്കും എപ്പോള്‍ വേണേലും മെനയാന്‍ കഴിയുന്ന ഒന്നാണല്ലോ  സ്വപ്നങ്ങള്‍ അതിന് ആരുടേയും അനുവാദവും വേണ്ടല്ലോ-  അതുകൊണ്ടുതന്നെ അവരുടെ സ്വപ്നങ്ങള്‍ക്ക് അതിരില്ലായിരുന്നു. നാളുകള്‍ കഴിഞ്ഞുകൊണ്ടിരുന്നു പുസ്തകത്തിലെ താളുകള്‍ വായനക്കാരന്‍ മറിക്കും പോലെ. . ആയിടക്കാണ് വിദേശത്തെ ഒരാശുപത്രിയില്‍ നഴ്സ് ആയി അവള്‍ക്ക് ഒരവസരം കിട്ടിയത്
അത് അവളുടെ മനസ്സില്‍ പുതിയ ദീപം തെളിക്കാനുള്ള ചെരാത് ആയി , തന്‍റെ താഴെയുള്ള രണ്ട് അനുജത്തിമാര്‍ ആങ്ങള അവരുടെ ഭാവി ശോഭനമാക്കാന്‍ കിട്ടുന്ന അവസരം പിന്നെ താനും ജോയിയുമായുള്ള വിവാഹം നല്ല കുടുംബ ജീവിതം  അങ്ങനെയെല്ലാം-.
     
                                                വിദേശത്ത് ചേക്കേറിയ മേഴ്സിക്ക് ഒരു പുതുജീവനായിരുന്നു തന്‍റെ സ്വപ്നങ്ങള്‍ എല്ലാം നിറവേറാന്‍ പോകുന്നു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. കുടുംബത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍ മെല്ലെ മാറിത്തുടങ്ങി വയസ്സായ അപ്പച്ചനോടും അമ്മച്ചിയോടും ഇനി കൂലിപ്പണിക്കൊന്നും പോകണ്ടയെന്ന്‍ മേഴ്സി നിഷ്കര്‍ഷിച്ചു. തന്‍റെ പാത പിന്‍തുടര്‍ന്ന് തന്‍റെ താഴെയുള്ള അന്നയേയും,  ഷേര്‍ളിയേയും നഴ്സിംഗ് പഠനത്തിന് അയച്ചു,  താന്‍ പോലും അറിയാതെ അവളുടെ ദിവസങ്ങള്‍  കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ എല്ലാ പ്രവാസികളെയും പോലെ അവള്‍ക്കും ഒരു സുദിനം അടുത്തു നാട്ടിലേക്ക് പോകാന്‍. താലോലിച്ച ഒത്തിരി സ്വപ്നങ്ങള്‍  തനിക്കായി കാത്തിരിക്കുന്ന
 തന്‍റെ ജോയിയെ, പിന്നെ തന്‍റെ കല്യാണം അങ്ങനെ എല്ലാം----. നാട്ടിലെത്തിയ
മേഴ്സി ഒത്തിരി സന്തോഷവാതിയായിരുന്നു മുന്‍പത്തെക്കാളുംവീടിന്‍റെ അവസ്ഥ മാറിയിരിക്കുന്നു. അന്ന് രാത്രി അത്താഴം കഴിഞ്ഞു അമ്മ കുശലന്വേഷണത്തിനുശേഷം മേഴ്സിയോട് പറഞ്ഞു അന്നാമ്മക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട് പയ്യന്‍ ദുബായിലാ അതൊന്നു നടത്തിയാല്‍ അമ്മയുടെഒരു ഭാരം ഒഴിഞ്ഞേനെ-. അവള്‍ ചിന്തിച്ചുഅമ്മ പറയുന്നതിലും
കാര്യമുണ്ട് പിന്നെ വേറെ ഒന്നും ചിന്തിച്ചില്ല അവളുടെ കല്യാണം നടത്താനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു അതുവരെ സമ്പാദിച്ചതും കടം വാങ്ങിയും എല്ലാം ചിലവാക്കി. അവളുടെ ആഗ്രഹങ്ങള്‍ എല്ലാം മറ്റിവച്ച് ഒരു ത്യാഗമായി. ഒത്തിരി ആകാംഷയോടെ തന്നെ കാത്തിരുന്ന ജോയിയെയും നിരാശപ്പെടുത്തി കുറച്ചു നാള്‍ കൂടി എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന അപേക്ഷയുമായി അവള്‍ വീണ്ടും ജോലിസ്ഥലത്തെക്ക് തിരിച്ചുപോയി,

                                               ഒരു വര്‍ഷത്തോളം വീണ്ടും കടന്നു പോയി അപ്പോഴേക്കും നാട്ടില്‍ നിന്ന് ജോയിയുടെ കത്ത് വന്നു ഇനിയും കാത്തിരിക്കാന്‍ കഴിയില്ല അത് മേസ്ഴിയുടെ തലയില്‍ ഒരു ഇടിത്തീ വീണ പോലെ ആയിരുന്നു, ഒരു തീരുമാനവും എടുക്കാന്‍ കഴിയാതെ ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലെ . നഷ്ടബോധവും സങ്കടവും അവളെ വല്ലാതെ അലട്ടി.എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി , അല്ലേലും  സഹനം പെണ്ണിന് കൂടെപ്പിറപ്പാണല്ലോ.  അടുത്ത് നാട്ടില്‍ പോകാനുള്ള സമയം വീണ്ടും അടുത്തു ഇത് പ്രവാസത്തിന്‍റെ ഒരു പ്രത്യകതയാണല്ലോ ഒരു പ്രശ്നം കഴിഞ്ഞുവരുമ്പോഴേക്കും അടുത്തത് വന്നുകഴിയും. ആ സമയത്താണ് അമ്മയുടെ കത്ത് വരുന്നത് .ഷേര്‍ളിയെകൂടെ  ആരുടെയെങ്കിലും കൈയ്യിലേല്‍പ്പിച്ചാല്‍ അമ്മക്കൊന്നു സമാധാനമായി കണ്ണടക്കാമല്ലോ--.
ഇപ്പോള്‍ നാട്ടില്‍ പോയാല്‍  എങ്ങനയാ മേഴ്സി ചിന്തിച്ചു നാട്ടിലുള്ളവര്‍ക്ക്
എന്‍റെ ആവശ്യം ഇല്ലല്ലോ  പണം അയച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമല്ലോ
അങ്ങനെ അമ്മയുടെ ആഗ്രഹം ഭംഗിയായി കഴിഞ്ഞു.ഷെര്‍ലിയും കുടുംബമായി. എല്ലാപേരും സന്തോഷിക്കുമ്പോഴും  ആരുടേയും ചിന്തയില്‍ സ്ഥാനം പിടിക്കാത്തവള്‍ ആയി മേഴ്സി. എല്ലാ ആഗ്രഹങ്ങളും മാറ്റി വച്ച് മേഴ്സി  കുറച്ചു ദിവസതെക്കായി നാട്ടിലേക്ക് തിരിച്ചു. തന്നോടുള്ള താല്പര്യം  കുടുംബക്കാര്‍ക്ക്‌ കുറയുന്നോ എന്നൊക്കെ ഒരു തോന്നല്‍. ഈ സമയത്ത് അവളുടെ കുഞ്ഞനിയന്‍ മത്തായിക്ക് സര്‍ക്കാര്‍ ജോലിയായി താന്‍ കഷ്ടപ്പെട്ട്
പഠിപ്പിച്ച തന്‍റെ അനുജന് ജോലിയായല്ലോ.  മത്തായിക്ക് ഒത്തിരി വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി  പക്ഷേ എല്ലാവര്‍ക്കും തടസ്സംമേഴ്സി ആയിരുന്നു. ഒരാള്‍ പുരനിറഞ്ഞു നില്‍ക്കുന്നു അപ്പോള്‍ എങ്ങനയാ മത്തായിക്ക് പെണ്ണ് കിട്ടുക, സഹനം മാറ്റി സ്വാര്‍ത്ഥത നിറച്ച മനസ്സുകള്‍ നിറഞ്ഞ ലോകമല്ലേ, മത്തായിക്ക് ഒരു ജീവിതം വേണമെങ്കില്‍ മേഴ്സിയുടെ
  വിവാഹം കഴിയണം .എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച മേഴ്സി വീട്ടുകാരുടെ ആഗ്രഹപ്രകാരം വിവാഹത്തിന് നിര്‍ബന്ധിതയായി. ചില സമയത്ത് ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കായി ബലികഴിക്കേണ്ടി വരും അത്തരക്കാരുടെ വേദന മറ്റൊരാള്‍ക്ക്‌ മനസ്സിലാകില്ലല്ലോ. വിവാഹശേഷമാണ് മേഴ്സി തിരിച്ചരിഞ്ഞത് തന്‍റെ ഭര്‍ത്താവ് തികഞ്ഞ ഒരു മദ്യപാനിയാണെന്ന്
അതുമാത്രമല്ല  തന്‍റെ അധ്വാനത്തില്‍ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവനും. മേഴ്സി ഇന്നും പ്രവാസിയായി ജീവിക്കുന്നു ആര്‍ക്കോവേണ്ടി----ഇതു പോലെ എത്രയോ മേഴ്സിമാര്‍ നമ്മുടെ സമൂഹത്തില്‍-.

ഡൊമിനിക് വര്‍ഗീസ്‌ (മരുപ്പച്ച)
y8

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ